സൗദിയിൽ ഹജ്ജിനിടെ മരിച്ചുവീണത് ഇത്തവണ 1301 പേരെന്ന് മന്ത്രി; 83 ശമാനം പേരും കൃത്യമായ രേഖകളില്ലാതെ എത്തിയവർ

റിയാദ്: ഇത്തവണത്തെ ഹജ്ജ് ചടങ്ങ് പൂർത്തിയായപ്പോൾ ഇതുവരെ 1301 പേരാണ് മരിച്ചതെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. മരിച്ചവരിൽ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്നാണ് മന്ത്രി അറിയിച്ചത്. രേഖകളില്ലാത്തതിനാൽ തന്നെ തീർത്ഥാടകർക്കായി ഒരുക്കിയ ടെന്റുകൾ ഉൾപ്പെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കാനായില്ല. ഇത്തരത്തിൽ ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ചതാണ് ഇവരെ അപകടത്തിലാക്കിയതെന്നാണ് വിവരം.

അറഫ ദിനത്തിൽ ഉൾപ്പടെയുണ്ടായ കടുത്ത ചൂടും വെയിൽ നേരിട്ടേറ്റതും കടുത്ത ചൂടിൽ ദീർഘദൂരം നടന്നതും ആണ് മിക്കവരുടെയും മരണത്തിന് ഇടയാക്കിയത്. ഹജ്ജിനെത്തുന്നവർ പലരും നിയമ നടപടികളിൽ പെടാതിരിക്കാൻ ഔദ്യോഗിക സൗകര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് പതിവ്.

ALSO READ- ഇടിച്ച് തെറിപ്പിച്ച വാഹനം നിര്‍ത്താതെ പോയി, 60കാരന് ദാരുണാന്ത്യം, പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍

അതേസമയം, പ്രായമേറിയവരും ഗുരുതര രോഗമുള്ളവരുമാണ് മരിച്ചവരുടെ കണക്കിൽ ഏറ്റവും കൂടുതലുള്ളത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതുൾപ്പടെ നടപടികൾ പൂർത്തീകരിച്ചതായി സൗദി വ്യക്തമാക്കി. 68 ഇന്ത്യക്കാരാണ് ഹജ്ജിനിടെ മരിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു.

Exit mobile version