കോവിഡ് വരും വർഷങ്ങളിൽ കുട്ടികളുടെ അസുഖമായി തീരും; മുതിർന്നവർ വാക്‌സിൻ സ്വീകരിക്കണമെന്നും വിദഗ്ധ പഠനം

വാഷിങ്ടൺ: വൈകാതെ വരും വർഷങ്ങൾക്കുള്ളിൽ കോവിഡ് കുട്ടികളുടെ അസുഖം മാത്രമായി തീരുമെന്ന് പഠനം. യുഎസ്-നോർവീജിയൻ സംഘമടങ്ങുന്ന വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഈ നിഗമനമുള്ളത്. വാക്‌സിൻ സ്വീകരിച്ചതുവഴിയോ വൈറസ് ബാധിച്ചതിലൂടെയോ മുതിർന്നവിഭാഗം പ്രതിരോധശേഷി നേടിക്കഴിഞ്ഞാൽ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് നോർവേയിലെ ഓസ്‌ലോ സർവകലാശാലയിലെ ഒറ്റാർ ജോർൺസ്റ്റാഡ് പറഞ്ഞു.

1889-1890 കാലഘട്ടത്തിൽ ലോകത്ത് റഷ്യൻ ഫ്‌ലൂ പടർന്നുപിടിച്ചപ്പോൾ 70 വയസ്സിനു മുകളിലുള്ള പത്തുലക്ഷംപേർ മരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആ രോഗം ബാധിക്കുന്നത് 7-12 മാസം പ്രായമുള്ള കുട്ടികളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മുതിർന്നവരിൽ രോഗപ്രതിരോധം കുറയുകയാണെങ്കിൽ ആ വിഭാഗത്തിനു വീണ്ടും രോഗം വരുമെന്നും ഇവർ മുന്നറിയിപ്പു നൽകുന്നുണ്ട്. പക്ഷേ, രോഗതീവ്രത കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. ശക്തമായ പ്രതിരോധമാണ് വാക്‌സിൻ സ്വീകരിക്കുന്നതു വഴി ലഭിക്കുകയെന്നും അതിനാൽ എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്നും സംഘം നിർദേശിച്ചു.

Exit mobile version