BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 19, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഏഴുവയസുകാരനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിക്കാതെ ഡോക്ടര്‍മാരോട് വഴക്കിട്ട് അരുണും സമ്മതപത്രം നല്‍കാതെ ഫോണില്‍ മുഴുകി യുവതിയും; ഒടുവില്‍ ചികിത്സ നല്‍കാന്‍ ഇടപെട്ടത് പോലീസ്; തെളിവായി സിസിടിവി

കുഞ്ഞിന്റെ ജീവനപഹരിച്ചത് ഗുരുതരമായ പരിക്കുകള്‍ക്കൊപ്പം അമ്മയുടെയും പ്രതി അരുണ്‍ ആനന്ദിന്റെയും ദുശാഠ്യവും.

Anitha by Anitha
April 7, 2019
in Kerala News, Stories
0
ഏഴുവയസുകാരനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിക്കാതെ ഡോക്ടര്‍മാരോട് വഴക്കിട്ട് അരുണും സമ്മതപത്രം നല്‍കാതെ ഫോണില്‍ മുഴുകി യുവതിയും; ഒടുവില്‍ ചികിത്സ നല്‍കാന്‍ ഇടപെട്ടത് പോലീസ്; തെളിവായി സിസിടിവി
306
SHARES
618
VIEWS
Share on FacebookShare on Whatsapp

തൊടുപുഴ: ക്രൂരമര്‍ദ്ദനത്തിന് ഇരയായി തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്റെ ജീവനപഹരിച്ചത് ഗുരുതരമായ പരിക്കുകള്‍ക്കൊപ്പം അമ്മയുടെയും പ്രതി അരുണ്‍ ആനന്ദിന്റെയും ദുശാഠ്യവും. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിക്കാതെ അരുണ്‍ ആനന്ദും യുവതിയും ആശുപത്രി ജീവനക്കാരോട് വഴക്കിട്ടത് ചികിത്സ ഒന്നരമണിക്കൂറിലേറെ വൈകിപ്പിച്ചു. ഒടുവില്‍ പോലീസെത്തിയാണ് കുട്ടിക്ക് ചികിത്സ ഉറപ്പുവരുത്തിയത്. മര്‍ദ്ദിച്ച് മൃതപ്രായനാക്കി അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഏഴു വയസുകാരന്റെ ചികിത്സ പ്രതി അരുണ്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. ഇതിനു തെളിവായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

READ ALSO

സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, ആത്മഹത്യ ചെയ്യണമായിരുന്നു, കുറിപ്പുമായി അതിജീവിത

സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, ആത്മഹത്യ ചെയ്യണമായിരുന്നു, കുറിപ്പുമായി അതിജീവിത

December 19, 2025
2
john britas

ജനവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവ് എവിടെ?, രാജ്യത്തിന് ഒരു പൂര്‍ണസമയ പ്രതിപക്ഷ നേതാവ് വേണമെന്ന് രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്

December 19, 2025
6

മദ്യലഹരിയിലായിരുന്ന പ്രതി ആശുപത്രിയില്‍ ഡോക്ടര്‍മാരുമായും ജീവനക്കാരുമായും വഴക്കിടുകയും ആംബുലന്‍സില്‍ കയറാന്‍ വിസമ്മതിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ കാര്യവും തിരിച്ചല്ല. ഡോക്ടര്‍മാര്‍, അരുണ്‍ ആനന്ദ് കാര്യങ്ങള്‍ മനസിലാക്കാന്‍ വിസമ്മതിച്ചതോടെ കുഞ്ഞിന്റെ ഗുരുതരാവസ്ഥ അമ്മയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കാതെ യുവതി ആരോടൊക്കെയോ ഫോണില്‍ സംസാരിച്ച് ആശുപത്രിക്കുള്ളില്‍ ചുറ്റി നടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഇരുവര്‍ക്കുമെതിരെ ഉയരുന്നത്.

ദൃശ്യങ്ങളില്‍, അലസമായി വസ്ത്രം ധരിച്ചിരുന്ന മദ്യലഹരിയിലായിരുന്ന പ്രതി അരുണ്‍ ആനന്ദ് ഡ്രൈവ് ചെയ്താണു പരുക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയതെന്ന് വ്യക്തം. അരുണിന്റെ കാലുകള്‍ നിലത്തുറക്കുന്നുണ്ടായിരുന്നില്ല. പിന്നീട് ആശുപത്രി ജീവനക്കാര്‍ക്കൊപ്പം കുട്ടിയെ സ്‌ട്രെച്ചറില്‍ കിടത്തി യുവതി ആശുപത്രിക്കുള്ളിലേക്ക് കടന്നു. അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുണ്‍ ആനന്ദ് ഡോക്ടര്‍മാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു.

അമ്മയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും യുവതി ഫോണ്‍ വിളിയില്‍ മുഴുകി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ ഉടന്‍ ഓപ്പറേഷന്‍ വേണമെന്ന് വീണ്ടും വീണ്ടും ഇവരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ അരുണ്‍ വിയോജിക്കുകയും യുവതി ഇയാള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തു. ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കാനും തയാറായില്ല. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് തോന്നിയതോടെ, ഡോക്ടര്‍മാര്‍ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോണ്‍നമ്പര്‍ ചോദിച്ചു.

ഫോണിലൂടെ എങ്കിലും സമ്മതത്തിനായാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചത്. എന്നാല്‍ ഇതിന് വഴങ്ങാതെ അധികൃതരോട് തര്‍ക്കിക്കുകയാണ് ഇരുവരും ചെയ്തത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തി. പോലീസിനു മുന്നിലും കുട്ടിയുടെ പരിക്കിനെ കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികള്‍ പറഞ്ഞതോടെ ദുരൂഹത കൂടുതല്‍ മറനീക്കി പുറത്തുവന്നു.

ഒടുവില്‍ കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയെങ്കിലും കൂടെകയറാന്‍ യുവതിയും അരുണ്‍ ആനന്ദും തയ്യാറായില്ല. കാറില്‍ വന്നുകൊള്ളാമെന്നായിരുന്നു ഇരുവരുടേയും മറുപടി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലും പിന്നേയും അരമണിക്കൂര്‍ പുറത്ത്. ഒടുവില്‍ അരുണിനെ പോലീസ് ബലമായി ആംബുലന്‍സില്‍ കയറ്റി. കാര്‍ എടുക്കാന്‍ പോയ യുവതിയേയും പിന്നീട് പോലീസ് തന്നെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. വിദഗ്ധ ചികിത്സ ഉറപ്പിക്കാമായിരുന്ന വിലപ്പെട്ട മണിക്കൂറുകളാണ് അരുണും യുവതിയും തുലച്ച് കളഞ്ഞത്.

അതേസമയം, ഒമ്പത് ദിവസം ജീവനു വേണ്ടി മല്ലടിച്ച് ഇന്നലെ വിടവാങ്ങിയ ഏഴവയസുകാരന്റെ ഭൗതികശരീരം രാത്രി ഒമ്പതരയോടെ മാതൃവസതിക്ക് സമീപം അടക്കി. ഒടുങ്ങാത്ത കണ്ണീരുമായി വന്‍ജനാവലിയാണ് കുഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി എത്തിയത്. ഏഴു വയസ്സുകാരന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം എട്ടരയോടെയാണ് ഉടുമ്പന്നൂരിലെ വസതിയിലെത്തിയത്. ഇളയസഹോദരനേയും കൂട്ടി മുത്തശ്ശിയും എത്തിയിരുന്നു. ഒമ്പതരയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

വീഡിയോ കടപ്പാട്: ന്യൂസ്18 കേരള

Tags: arun anandKeralastoriesthodupuzha

Related Posts

aravana|bignewslive
Kerala News

ഇനിമുതല്‍ ഒരാള്‍ക്ക് 20 എണ്ണം മാത്രം, ശബരിമലയില്‍ അരവണ വിതരണത്തില്‍ നിയന്ത്രണം

December 15, 2025
3
കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
Kerala News

കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ആവേശത്തിൽ കേരളം

December 13, 2025
3
ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു
Kerala News

ക്രിസ്മസ് പുതുവത്സര അവധി: കേരളത്തിലേക്ക് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

December 12, 2025
5
രണ്ടാംഘട്ട വോട്ടെടുപ്പ്; 7 ജില്ലകളിൽ നാളെ പൊതു അവധി
Kerala News

രണ്ടാംഘട്ട വോട്ടെടുപ്പ്; 7 ജില്ലകളിൽ നാളെ പൊതു അവധി

December 10, 2025
2
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു, മുരിങ്ങക്കായ കിലോയ്ക്ക് 250 രൂപ!
Kerala News

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു, മുരിങ്ങക്കായ കിലോയ്ക്ക് 250 രൂപ!

December 5, 2025
4
തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

December 2, 2025
16
Load More
Next Post
എനിക്കു വിശക്കുന്നെടാ…ഒരു ബിസ്‌ക്കറ്റ് തരുമോ?  വിശപ്പ് സഹിക്കവയ്യാതെ കൂട്ടുകാരോട് ബിസ്‌ക്കറ്റിന് കെഞ്ചി ആ കുഞ്ഞ്! അരുണിന്റെ പീഡനം പട്ടിണിക്കിട്ടും

എനിക്കു വിശക്കുന്നെടാ...ഒരു ബിസ്‌ക്കറ്റ് തരുമോ? വിശപ്പ് സഹിക്കവയ്യാതെ കൂട്ടുകാരോട് ബിസ്‌ക്കറ്റിന് കെഞ്ചി ആ കുഞ്ഞ്! അരുണിന്റെ പീഡനം പട്ടിണിക്കിട്ടും

അയണ്‍മാന് ശബ്ദം നല്‍കി വിജയ് സേതുപതി; ശബ്ദം ചേരുന്നില്ലെന്ന് മാര്‍വല്‍ ആരാധകര്‍

അയണ്‍മാന് ശബ്ദം നല്‍കി വിജയ് സേതുപതി; ശബ്ദം ചേരുന്നില്ലെന്ന് മാര്‍വല്‍ ആരാധകര്‍

ഏഴുവയസുകാരന്‍ അനുഭവിച്ച വേദനയുടെ നേര്‍ചിത്രമായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഏഴുവയസുകാരന്‍ അനുഭവിച്ച വേദനയുടെ നേര്‍ചിത്രമായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Discussion about this post

RECOMMENDED NEWS

‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം; കേസെടുത്ത് പൊലീസ്‌

പാരഡി ​ഗാന വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം

20 hours ago
7
john britas

ജനവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവ് എവിടെ?, രാജ്യത്തിന് ഒരു പൂര്‍ണസമയ പ്രതിപക്ഷ നേതാവ് വേണമെന്ന് രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്

2 hours ago
6
പാലക്കാട് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പാലക്കാട് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

22 hours ago
6
palakkad murder

പാലക്കാട് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് 31കാരന്‍ കൊല്ലപ്പെട്ട സംഭവം, അഞ്ച് പേര്‍ അറസ്റ്റില്‍

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version