BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, December 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പതിനാറാം വയസ്സില്‍ ജന്മം നല്‍കിയ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി ശരീരം വിറ്റു; ‘മംഗള കര്‍മങ്ങളില്‍ നിന്നെപ്പോലൊരു സെക്‌സ് നടി അപശകുനമാണെന്ന്’ചേച്ചി; ഇന്ന് വീട്ടുകാരെല്ലാം കോടീശ്വരന്മാര്‍ താന്‍ ദരിദ്രവാസി; ഹൃദയം വേദനിപ്പിക്കും ഷക്കീലയുടെ മറ്റൊരു മുഖം.. സലിം കുമാറിന്റെ കുറിപ്പ്

bhadra by bhadra
January 22, 2019
in Kerala News
0
പതിനാറാം വയസ്സില്‍ ജന്മം നല്‍കിയ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി ശരീരം വിറ്റു; ‘മംഗള കര്‍മങ്ങളില്‍ നിന്നെപ്പോലൊരു സെക്‌സ് നടി അപശകുനമാണെന്ന്’ചേച്ചി; ഇന്ന് വീട്ടുകാരെല്ലാം കോടീശ്വരന്മാര്‍ താന്‍ ദരിദ്രവാസി; ഹൃദയം വേദനിപ്പിക്കും ഷക്കീലയുടെ മറ്റൊരു മുഖം.. സലിം കുമാറിന്റെ കുറിപ്പ്
768
SHARES
5.9k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു ഷക്കീല. സോഫ്റ്റ് പോണ്‍ സിനിമകളുടെ കുത്തൊഴുക്കില്‍ മലയാള സിനിമയുടെ താര ബിംബങ്ങള്‍ ഉലഞ്ഞാടിയപ്പോള്‍, ആരാധകരുടെ പ്രിയ താരമായി. എന്നാല്‍ അഭിനയത്തേക്കാള്‍ പലരും അവരുടെ ശരീരത്തെ വര്‍ണിച്ചു. എന്നാല്‍ പോസ്റ്ററില്‍ അവരുടെ മുഖം കണ്ട് തിയേറ്ററിലേക്കിരച്ചു കയറിയവര്‍ പോലും അവരെ പരസ്യമായി തള്ളിപ്പറഞ്ഞു. ജീവിതത്തിലും കടുത്ത അവഗണനയുടെയും വേദനയുടെയും കടല്‍ നീന്തിക്കടന്നാണ് ഷക്കീല ജീവിതത്തിന്റെ ചെറു തുരുത്തില്‍ പിടിച്ചു നില്‍ക്കുന്നത്.

READ ALSO

പാലക്കാട് നിന്നും കാണാതായ കുട്ടിക്കായി തിരച്ചില്‍, അച്ഛൻ വിദേശത്ത് നിന്നെത്തും; മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന

പ്രാര്‍ത്ഥനകള്‍ വിഫലം, പാലക്കാട് നിന്നും കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

December 28, 2025
4
കോഴിക്കോട്ടെ കൊലപാതകം കുടുംബ വഴക്കിനെ തുടർന്ന്, നടുക്കം മാറാതെ നാട്ടുകാർ

കോഴിക്കോട്ടെ കൊലപാതകം കുടുംബ വഴക്കിനെ തുടർന്ന്, നടുക്കം മാറാതെ നാട്ടുകാർ

December 28, 2025
1

പച്ചയായ ജീവിതത്തില്‍ അനുഭവിച്ച വേദനകളും അവഗണനകളും തുറക്കുന്നു കാണിക്കുന്ന വാതിലാണ് ഷക്കീലയുടെ ആത്മകഥ. ജോയിഷ് ജോസ് തയാറാക്കിയ ഈ പുസ്തകം വായിച്ച് മലയാളത്തിന്റെ പ്രിയ നടന്‍ സലിം കുമാര്‍ കുറിക്കുന്നത് ഇങ്ങനെ…

സലിം കുമാറിന്റെ കുറിപ്പ് വായിക്കാം..

”കൗമാരക്കാരനെപ്പോലെ എഴുപത് വയസ്സുകാരനും എന്നെ നോക്കുക സെക്‌സിലൂടെയായിരിക്കും. എന്റെ ശരീരത്തിന്റെ എല്ലായിടങ്ങളിലും അവരുടെ മലിനമായ കണ്ണുകള്‍ കുത്തിയിറക്കി പരതുമെന്നുറപ്പാണ്. എനിക്കതിലൊന്നും പ്രശ്‌നമില്ല. കാരണം ഞാന്‍ അറിയപ്പെട്ടത് അത്തരം സിനിമകളിലൂടെയാണ്.എന്റെ അഭിനയമല്ല, ശരീരമാണ് അവര്‍ കാണാന്‍ വരുന്നത്”. ഷക്കീല.

‘ഷക്കീല’, എന്റെയും എന്നെപ്പോലെയുള്ള ഒരു തലമുറയുടെയും കൗമാര യൗവ്വന മനസ്സുകളുടെ രാത്രികളില്‍ നിറമുള്ള കിനാക്കള്‍ നല്‍കി സമ്പുഷ്ടമാക്കിയവള്‍. കൗമാരകാല ഘട്ടത്തില്‍ ഷക്കീലയുടേ ഇറക്കിവെട്ടിയ ബ്ലൗസിന്റെയും മാടിക്കുത്തിയ മുണ്ടിന്റെയും നിറമാര്‍ന്ന ചിത്രങ്ങള്‍ ആദ്യം ചുവരിലെ സിനിമാ പോസ്റ്ററുകളില്‍ ഒളികണ്ണിട്ട് നോക്കിയും പിന്നീട് കുറച്ചൂടെ ധൈര്യമായപ്പോള്‍ ആരും കാണാതെ തിയറ്ററിലെ അരണ്ട വെളിച്ചത്തില്‍ ‘കിന്നാരത്തുമ്പി’യും മറ്റു സിനിമകളും കണ്ടപ്പോഴും കാമ മോഹിനിയായ ഒരു യുവതി എന്നതിലപ്പുറം അവരെ കണ്ടിരുന്നില്ല, ഈ പുസ്തകം വായിക്കും വരെ. ഷക്കീലയുടെ ആത്മ കഥ രണ്ടുമാസം മുമ്പാണ് കൈയിലെത്തിയത്. എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ വായിക്കാനായി കൈയില്‍ എടുത്തപ്പോള്‍ തന്നെ കണ്ടു സഹയാത്രികരുടെ മുഖത്തെ പുശ്ചച്ചിരിയും അര്‍ത്ഥം വച്ചുള്ള നോട്ടവും. ഷക്കീല എന്നും കാമത്തിന്റെയും കപട സദാചാരത്തിന്റെയും പ്രതീകമായിരുന്നല്ലോ മലയാളിക്ക്.

തന്റെ പതിനാറാം വയസ്സില്‍ ജന്മം നല്‍കിയ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുവാന്‍ ശരീരം വിറ്റ് തുടങ്ങിയ ജീവിതം പിന്നീട് വെളളിത്തിരയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നടിയിലേക്ക് എത്തിയ യാത്രയും, സിനിമക്കും ജീവിതത്തിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ ശരീരം മാത്രമായി ചുരുങ്ങി പോയെന്ന തിരിച്ചറിവും ജീവിത്തിലുണ്ടായ ചതിയുടെയും ദുരന്തത്തിന്റെയും കഥയും തന്റെ ശരീരത്തെ മനസ്സുകൊണ്ടുപോലും കാമിച്ച പ്രേക്ഷകരരോട് തനിക്ക് ഒരു ഹൃദയവും ജീവിതവും അനേകം അവസ്ഥകളുമുണ്ടെന്നും ധീരമായി വെളിവാക്കുകയാണ് ഷക്കീല ഈ ആത്മകഥയില്‍

1973 നവംബറ് 19 ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ഷക്കീല ജനിച്ചത്. തിരിച്ചറിവില്ലാത്ത കാലം മുതല്‍ താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല പറയുന്നു. സുന്ദരിയായിപ്പോയി എന്ന കാരണത്താല്‍ അധ്യാപകര്‍ വരെ തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് അവര്‍ വേദനയോടെ പറയുന്നു. ഷക്കീലയെന്ന നാടന്‍ പെണ്‍കുട്ടിയുടെ തകര്‍ച്ചയ്ക്ക് ആദ്യ കാരണം പതിനാറാം വയസ്സില്‍ കൂട്ടിക്കൊടുത്ത അവളുടെ മാതാവായിരുന്നെങ്കില്‍ പിന്നെയത് സഹോദരങ്ങളും കൂടിയായിരുന്നു. വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു എ.റ്റി.എം മെഷീന്‍ മാത്രമായിരുന്നു, യന്ത്രമായിരുന്നുവെന്ന് അവള്‍ പറയുന്നു. ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതില്‍ കവിഞ്ഞ് താന്‍ പ്രതിഫലത്തെക്കുറിച്ചു പോലും ചിന്തിച്ചില്ലെന്ന് ഷക്കീല വേദനയോടെ ഓര്‍ക്കുന്നു. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പ്പിച്ചു. അമ്മ പണം ചേച്ചിയെയും അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്. ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. ഞാന്‍ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്ന നിത്യ ദരിദ്രയും. എനിക്ക് ആയിരം രൂപ പോലും സമ്പാദ്യമായിട്ടില്ല. ക്രൂരമായ അവഗണനയുടെ ഇരയാണ് താനെന്ന് ഷക്കീല ആത്മകഥയില്‍ കോറിയിടുന്നു.

കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഞാന്‍ അഭിനയിച്ചുണ്ടാക്കിയ കാശ് മാത്രം മതിയായിരുന്നു. അതേ സമയം എന്റെ സാന്നിധ്യം അരോചകവും. ചേച്ചിയുടെ മകളെ താന്‍ സ്വന്തം മകളെപ്പോലെ കരുതി സ്‌നേഹിച്ചു എന്നാല്‍ അവളുടെ കല്യാണംപോലും എന്നെ അറിയിക്കാതെ ”മംഗള കര്‍മങ്ങളില്‍ നിന്നെപ്പോലൊരു സെക്‌സ് നടി അപശകുനമാണെന്ന്”ചേച്ചി മുഖത്തുനോക്കി പറഞ്ഞെന്ന് ഷക്കീല പങ്കു വയ്ക്കുമ്പോള്‍ നമ്മുടെ ഉള്ളവും ഒന്ന് പൊള്ളും. കുടുംബത്തിലെ ആര്‍ക്കെങ്കിലും കുഞ്ഞുങ്ങള്‍ പിറന്നാല്‍ ഞാനോടി ചെല്ലാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ മുഖംപോലും എന്നെ അവര്‍ കാണിക്കാറില്ല. കുറച്ച് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ പേരിലാണ് ഈ അയിത്തം. ഞാനിപ്പോള്‍ കരയാറില്ല. ഈ ജന്മം ഇങ്ങനെയങ്ങ് നരകിച്ചു തീര്‍ക്കുകയാണെന്നും ഷക്കീല പറയുന്നു.

ഇരുപത് പേരെയെങ്കിലും താന്‍ പ്രണയിച്ചുവെന്നും വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ ആ ബന്ധങ്ങള്‍ കണ്ടതെന്നും പക്ഷേ വിധി എല്ലാം മാറ്റി മറിച്ചെന്നും പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിത്തീര്‍ന്നെന്നും ഒരു പുതിയ പ്രണയത്തിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്നും ഷക്കീല പറയുന്നു. ഒറ്റപെട്ടു പോകും എന്ന് സുരക്ഷിത താവളങ്ങളില്‍ മറഞ്ഞു പറയുന്നവരുടെയും എന്തെങ്കിലും ഒക്കെ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ തെറി വിളിച്ചും സഹതപിച്ചും പരിഹസിച്ചും നിശബ്ദരാക്കുന്നവരുടെയും ഇടയില്‍ ജീവിക്കാനുള്ള ഊര്‍ജ്ജം നിറച്ച് തെറിയും അസഭ്യങ്ങളും മാത്രം കേട്ടു ശീലിച്ച ചതി മാത്രം പരിചയിച്ച ഒരു യുവതി മാനുഷിക പരിഗണന എന്ന മിനിമം കടമയെങ്കിലും തന്നോട് കാണിക്കമെന്ന് പറയാതെ പറയുന്നു ഈ പുസ്തകത്തില്‍.
പുസ്തകം – ആത്മകഥ- ഷക്കീല
പ്രസാധനം – ഒലിവ് കോഴിക്കോട്
വില – 220
കുറിപ്പ് തയ്യാറാക്കിയത് – ജോയിഷ് ജോസ്

Tags: KeralaSalim Kumarshakeelashakeela biopic

Related Posts

ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് മദ്യവിൽപ്പന; കുടിച്ചത് 332.62 കോടിയുടെ മദ്യം
Kerala News

ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് മദ്യവിൽപ്പന; കുടിച്ചത് 332.62 കോടിയുടെ മദ്യം

December 26, 2025
3
‘കേരളത്തിലെ ജനങ്ങളെ എപ്പോഴും വിജയം തഴുകട്ടെ’; കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
India

ജനുവരി അവസാനത്തോടെ പ്രധാനമന്ത്രി തലസ്ഥാനത്ത്, ലക്ഷ്യം വികസിത അനന്തപുരി

December 25, 2025
1
aravana|bignewslive
Kerala News

ഇനിമുതല്‍ ഒരാള്‍ക്ക് 20 എണ്ണം മാത്രം, ശബരിമലയില്‍ അരവണ വിതരണത്തില്‍ നിയന്ത്രണം

December 15, 2025
4
കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
Kerala News

കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ആവേശത്തിൽ കേരളം

December 13, 2025
3
ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു
Kerala News

ക്രിസ്മസ് പുതുവത്സര അവധി: കേരളത്തിലേക്ക് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

December 12, 2025
6
രണ്ടാംഘട്ട വോട്ടെടുപ്പ്; 7 ജില്ലകളിൽ നാളെ പൊതു അവധി
Kerala News

രണ്ടാംഘട്ട വോട്ടെടുപ്പ്; 7 ജില്ലകളിൽ നാളെ പൊതു അവധി

December 10, 2025
2
Load More
Next Post
‘ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ എന്താണ് കുഴപ്പം?’ 2007ല്‍ അമൃതാനന്ദമയി പറഞ്ഞതിങ്ങനെ; എന്നാല്‍ 2019ല്‍ നിലപാട് വിഴുങ്ങി സംഘപരിവാറിനൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളി! പഴയ വാര്‍ത്ത ചര്‍ച്ചയാകുന്നു

'ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ എന്താണ് കുഴപ്പം?' 2007ല്‍ അമൃതാനന്ദമയി പറഞ്ഞതിങ്ങനെ; എന്നാല്‍ 2019ല്‍ നിലപാട് വിഴുങ്ങി സംഘപരിവാറിനൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളി! പഴയ വാര്‍ത്ത ചര്‍ച്ചയാകുന്നു

കുവൈറ്റില്‍ സ്വദേശിവത്കരണം; സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

കുവൈറ്റില്‍ സ്വദേശിവത്കരണം; സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടുയന്ത്ര തിരിമറിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്ന ഘട്ടത്തില്‍! ഹാക്കറുടെ ഞെട്ടിക്കുന്ന വെളുപ്പെടുത്തല്‍

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടുയന്ത്ര തിരിമറിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്ന ഘട്ടത്തില്‍! ഹാക്കറുടെ ഞെട്ടിക്കുന്ന വെളുപ്പെടുത്തല്‍

Discussion about this post

RECOMMENDED NEWS

എസ്‌ഐആര്‍ കരട് പട്ടിക: പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാം

എസ്‌ഐആര്‍ കരട് പട്ടിക: പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാം

20 hours ago
5
പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം

ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും

18 hours ago
5
കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച് സീറ്റിൽ യുഡിഎഫ് വിജയിച്ചു

തൃശ്ശൂ‍ർ കോൺഗ്രസിൽ കൂട്ടരാജി; എട്ട് കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു

22 hours ago
5
‘ ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല, കേസില്‍ ബന്ധമില്ല, വേട്ടയാടരുത്, ജീവനൊടുക്കും’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഡി മണി

‘ ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല, കേസില്‍ ബന്ധമില്ല, വേട്ടയാടരുത്, ജീവനൊടുക്കും’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഡി മണി

22 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version