തൃശൂര്‍: മകളുടെ കൺമുന്നിലിട്ട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 39കാരി മരിച്ചു. തൃശൂർ ജില്ലയിലെ മാള അഷ്ടമിച്ചിറയിലാണ് സംഭവം.
വിവി ശ്രീഷ്മ മോൾ ആണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് വാസന്‍ അറസ്റ്റിലാണ്. കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന്
ആയിരുന്നു ആക്രമണം.
ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു.
എന്നാൽ ഫോണ്‍ വാങ്ങിയത് പറയാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഭാര്യയില്‍ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്.
കൈകാലുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്.