കോട്ടയം: കോട്ടയത്തെ കുറിച്ചിയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. ചാമക്കുളം ശശിഭവനില്‍ സനുവിന്റെയും ശരണ്യയുടെയും മകന്‍ അദ്വൈദിനെയാണ് കണ്ടെത്തിയത്.
കുട്ടിയെ ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിയുന്നു. ചിങ്ങവനം പൊലീസ് പായിപ്പാടേക്ക് തിരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. കുട്ടി വീടുവിട്ടിറങ്ങാനുള്ള കാരണം വ്യക്തമല്ല. ട്യൂഷനായി വീട്ടിൽ നിന്നറങ്ങിയ കുട്ടി ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല.
ട്യൂഷൻ സെന്ററിലുള്ളവർ അറിയിച്ചതിനെ തുടർന്ന് മാതാവ് ചിങ്ങനം പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി വിദേശത്തുള്ള പിതാവിന് വാട്സ്‌ആപ്പിൽ ഗുഡ് ബൈ എന്ന സന്ദേശം അയച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അദ്വൈദ് കൃഷ്ണപുരം ഭാഗത്തേയ്ക്ക് പോയതായും കണ്ടെത്തി. കൃഷ്ണപുരം ഭാഗത്ത് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് കുട്ടി പായിപ്പാട് ഉള്ളതായി വിവരം ലഭിച്ചത്.