കൊല്ലം: ഒരു കുടുംബത്തിലെ മൂന്നുപേർക്ക് വെട്ടേറ്റു, കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിലാണ് സംഭവം.
രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്.
രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് മൂന്നുപേരെയും വെട്ടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ഇന്ന് രാവിലെ എട്ടരയോടെ നാടിനെ നടുക്കിയ സംഭവം. ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചാണ് അതിക്രമമുണ്ടായത്. രമണിയും ഭർത്താവ് അപ്പുക്കുട്ടനും ഈ വീട്ടിലാണ് താമസിക്കുന്നത്.
ആക്രമണത്തിൽ രമണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേട്ടു. തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് പേരും കൊല്ലം ജില്ലാ ആശുപത്രിയിൽ തുടരുകയാണ്.
സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. വൈദ്യപരിശോധനക്ക് ശേഷം മൊഴി രേഖപ്പെടുത്തും. മത്സ്യത്തൊഴിലാളിയാണ് അപ്പുക്കുട്ടൻ.
Discussion about this post