തിരുവനന്തപുരത്ത് അതിശക്തമായ മഴ, മണ്ണിടിച്ചിൽ, വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലയില്‍ അതിശക്തമായ മഴ. വൈകുന്നേരം മൂന്ന് മണിയോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം നീണ്ടു.

പലയിടത്തും വൻ നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിതുര- ബോണക്കാട് റോഡ് അടച്ചു. കാട്ടാക്കട പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നാളെ രാവിലെയോടെ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാകുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ വിതുര – പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി.

കൊല്ലം ജില്ലയിലെ വിവിധ മേഖലകളിലും ശക്തമായ മഴയാണ് പെയ്തത്. കിഴക്കന്‍ മേഖലയിലാണ് മഴ കനത്തത്. പലയിടങ്ങളിലും മലവെള്ളപാച്ചില്‍ ഉണ്ടായി

Exit mobile version