നവീന്‍ബാബുവിന്റെ കുടുംത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി, എത്തിയത് കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയെന്ന് സുരേഷ് ഗോപി

suresh gopi|bignewslive

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്‍ബാബുവിന്റെ കുടുംത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ 25 വര്‍ഷത്തെ പെട്രോള്‍ പമ്പ് എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

വിവാദ എന്‍ഒസിയില്‍ അന്വേഷണം നടക്കുകയാണെന്നും ഒഫീഷ്യലായ കാര്യങ്ങള്‍ ആദ്യത്തെ ദിവസം തന്നെ നീക്കിത്തുടങ്ങിയിട്ടുണ്ടെന്നും നവീന്‍ബാബുവിന്റെ കുടുംബാംഗങ്ങളെ കണ്ടശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

അതിന്റെയൊക്കെ പരിണിതഫലം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍, അല്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളിലുണ്ടാകും. അതേക്കുറിച്ച് മാധ്യമങ്ങളോട് പറയാനാവില്ലെന്നും ഈ വിഷയത്തില്‍ മാസ് പെറ്റീഷന്‍ നല്‍കിയിരുന്നോ എന്നത് തനിക്ക് അറിയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പരിശോധിക്കാമെന്നും നവീന്റെ കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്നും അവര്‍ ഒന്നും ഇങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്റെ വരവ് ആശ്വാസമായി എന്നാണ് പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.

നവീന്‍ബാബുവിന്റെ മരണത്തില്‍, നിങ്ങളെല്ലാം സംശയിക്കുന്നപോലെ ഞാനും സംശയിക്കുന്നു. കോടതിക്ക് ഇതില്‍ ഫൈനല്‍ സേയുണ്ടെന്നും കോടതി അത് ഉചിതമായി പറയുമെന്നാണ് വിചാരിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Exit mobile version