‘പിപി ദിവ്യയെ യാത്രയായപ്പ് ചടങ്ങിലേക്ക് വിളിച്ചു വരുത്തി, നവീന്‍ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂര്‍ ജില്ലാ കലക്ടര്‍’, ഗുരുതര ആരോപണം

kannur ADM death|bignewslive

പത്തനംതിട്ട : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ക്കെതിരെ ഗുരുതര ആരോപണം. കണ്ണൂര്‍ ജില്ലാ കലക്ടറാണ് നവീന്‍ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയതെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു.

വേണ്ടെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ എഡിഎമ്മിന്റെ യാത്രയായപ്പ് ചടങ്ങിലേക്ക് വിളിച്ചു വരുത്തിയത് കണ്ണൂര്‍ കളക്ടറാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മോഹനന്‍ പറഞ്ഞു.

കളക്ടേറ്റില്‍ യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചിരുന്നത് രാവിലെയായിരുന്നു. കളക്ടര്‍ ഇടപെട്ട് ചടങ്ങിന്റെ സമയം മാറ്റി. ദിവ്യയുടെ സൗകര്യ പ്രകാരമാണ് ഈ നടപടിയെന്നും ദിവ്യയ്‌ക്കെതിരെ കൂടുതല്‍ നടപടി വേണമെന്നും മലയാലപ്പുഴ മോഹനന്‍ ആവശ്യപ്പെട്ടു.

അതേസമയം, കണ്ണൂര്‍ കളക്ടര്‍ക്കെതിരായ ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും വ്യക്തമാക്കി. എന്നാല്‍ എ ഡി എമ്മിന്റെ ആത്മഹത്യയില്‍ കളക്ടര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും റവന്യുമന്ത്രി കെ.രാജന്‍ വിശദീകരിച്ചു.

Exit mobile version