നാലംഗ കുടുംബം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് അധ്യാപക ദമ്പതികളും മക്കളും

കൊച്ചി: നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ
ആണ് സംഭവം.രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9) ആദിയ (7) എന്നിവരാണ് മരിച്ചത്.

രഞ്ജിത്തും രശ്മിയും അധ്യാപകരാണ്.കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്. മൃതദേഹത്തിന്റെ അടുത്ത് നിന്നും ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളജിന് വൈദ്യ പഠനത്തിന് നൽകണമെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഭാര്യയും ഭർ‌ത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹം.

സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് സൂചന. എന്നാൽ ജീവനൊടുക്കാൻ‌ തക്ക സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കരുതുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്.

Exit mobile version