വീട് ജപ്തി ചെയ്ത് സ്വകാര്യ ധനകാര്യ സ്ഥാപനം; പെരുവഴിയിലായി അമ്മയും മക്കളും

കൊച്ചി: കൊച്ചിയില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് അമ്മയും മക്കളും പെരുവഴിയില്‍. ജപ്തി ചെയ്ത വീടിന് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയാണ് മൂന്നംഗ കുടുംബം. നോര്‍ത്ത് പറവൂര്‍ വടക്കേക്കര കണ്ണെഴത് വീട്ടില്‍ സന്ധ്യയ്ക്കും രണ്ട് മക്കള്‍ക്കുമാണ് ദുരവസ്ഥ.

കുടുംബം 2019 ലാണ് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തത് ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ്.

2 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവര്‍ വീട്ടില്‍ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. വീട്ടിനകത്തെ സാധനങ്ങള്‍ പോലും എടുക്കാന്‍ കഴിഞ്ഞില്ല. എന്ത് ചെയ്യണം എന്നറിയാതെ ജപ്തി ചെയ്ത വീടിന് മുന്നില്‍ ഇരിക്കുകയാണ് അമ്മയും കുഞ്ഞുങ്ങളും.

Exit mobile version