കായംകുളത്ത് ട്രെയിന്‍ യാത്രക്കിടെ ദമ്പതികളെ ബോധം കെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു

കായംകുളം: ട്രെയിന്‍ യാത്രക്കിടെ ദമ്പതികളെ ബോധം കെടുത്തി സ്വര്‍ണവും പണവും മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരക്ക് കായംകുളത്ത് നിന്ന് ട്രെയിനില്‍ കയറിയ രാജുവിനും ഭാര്യ മറിയാമ്മക്കുമാണ് ദുരനുഭവമുണ്ടായത്.

ഇരുവരും കായംകുളത്ത് നിന്ന് ട്രെയിനില്‍ കയറിയത്. ഉറങ്ങാന്‍ സമയം മറിയാമ്മ ഫ്‌ലാസ്‌കില്‍ നിന്ന് അല്‍പം വെള്ളം കുടിച്ചതേ ഓര്‍മയുള്ളൂ. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. സ്വര്‍ണവും പണവുമെല്ലാം കൂടെ യാത്ര ചെയ്തിരുന്നയാള്‍ മോഷ്ടിച്ചുവെന്നാണ് നിഗമനം.

യാത്രക്കിടെ രാത്രി ഒമ്പതോടെ ഇരുവരും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു. രാത്രി 11ഓടെ മറിയാമ്മ ചുമച്ചു. വെള്ളം കുടിക്കാനായി ഇരുവരും എഴുന്നേറ്റു. കൈയില്‍ കരുതിയ ഫ്‌ലാസ്‌കിലെ വെള്ളം മറിയാമ്മയും രാജുവും കുടിച്ചു. പിന്നാലെ ഇരുവരും ബോധരഹിതരായി.

ട്രെയിനില്‍ ഒരാള്‍ ഇരുവരെയും പരിചയപ്പെട്ടിരുന്നു. ബിസിനസുകാരനാണന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇയാള്‍ വെള്ളത്തില്‍ എന്തോ കലര്‍ത്തിയെന്നാണ് സംശയിക്കുന്നത്.

Exit mobile version