അർജുൻ്റെ ലോറിയിൽ മകൻ്റെ കളിപ്പാട്ടം, വസ്ത്രങ്ങളും ഫോണും , നെഞ്ചുതകരുന്ന് കാഴ്ച

ഷിരൂർ: കരക്കെത്തിച്ച അർജുൻ്റെ ലോറിയിൽ അവശേഷിച്ചത് കണ്ണീർക്കാഴ്ചകൾ. ഗം​ഗാവലി പുഴയിൽ നിന്ന് കരയിലേക്ക് കയറ്റിയ ലോറിയുടെ ഉള്ളിൽ നിന്നും അർജുൻ യാത്രയിൽ ഉപയോ​ഗിച്ച വസ്തുക്കൾ കണ്ടെത്തി.

മകൻ്റെ കളിപ്പാട്ടം,അർജുന്റെ ബാ​ഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോ​ഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് ലോറിയുടെ ഉള്ളിൽ നിന്നും കണ്ടെടുത്തത്.

മകൻ്റെ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു.

പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു. നീണ്ട 72 ദിവസങ്ങൾക്ക് ശേഷമാണ് അർജുൻ്റെ ലോറി കണ്ടെത്തിയത്. ലോറിക്കുള്ളിൽ അർജുൻ്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

Exit mobile version