ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തി, കനാലില്‍ കാല്‍ വഴുതി വീണ് 12 കാരന്‍ മരിച്ചു, ഒരാള്‍ക്കായി തെരച്ചില്‍

ഇടുക്കി: ഇരട്ടയാര്‍ ചേലക്കല്‍ കവലയില്‍ ബന്ധുവീട്ടിലെത്തിയ കുട്ടികളെ കനാലില്‍ കാല്‍വഴുതി വീണ് കാണാതായി. ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ ഇരുവരും കാല്‍ വഴുതി വീഴുകയായിരുന്നു. തെരച്ചിലിനിടയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെ കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്.

കായംകുളം സ്വദേശി മൈലാടുംപാറ വീട്ടില്‍ 12 വയസ്സുള്ള അമ്പാടിയെന്ന് വിളിക്കുന്ന അതുല്‍ ആണ് മരിച്ചത്. ഉപ്പുതറ സ്വദേശിയായ ഉപന്ത്രണ്ട് വയസ്സുള്ള അപ്പു എന്നു വിളിക്കുന്ന കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്. ഇരട്ടയാര്‍ ചേലക്കല്‍കവല മയിലാടുംപാറ രവിയുടെ വീട്ടില്‍ എത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

രവിയുടെ മകള്‍ രജിതയുടെ മകനാണ് മരിച്ച അമ്പാടി. രവിയുടെ മകന്‍ രതീഷിന്റെ മകന്‍ അപ്പുവിനെയാണ് കാണാതായത്. കുട്ടികള്‍ ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തിയതായിരുന്നു.

Exit mobile version