‘ആർമിയെ കുറ്റം പറയൂ’ എന്ന് എഡിറ്റ്‌ ചെയ്ത് ചേർത്ത് അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം; ഓൺലൈൻ മീഡിയയ്ക്കും വ്യക്തികൾക്കും എതിരെ കേസ് എടുത്തു

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ തിരച്ചിൽ നടക്കുന്നതിനിടെ കുടുംബത്തിന് എതിരെ വ്യാപകമായി സൈബർ ആക്രമണം. പരാതിയെ തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തു.

അർജുന്റെ മാതൃസഹോദരി ഹേമമാലിനിയുടെ പരാതിയിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർമ ന്യൂസ് അടക്കമുള്ള ഓൺലൈൻ ചാനലുകളുടെയും വ്യക്തികളുടെയും വിവരങ്ങൾ പോലീസിന് കൈമാറിയാണ് കുടുംബം പരാതി നൽകിട്ടിരിക്കുന്നത്.

തുടർന്ന് ഭാരതീയ ന്യായ സംഹിത 192 ,79, 336\4 എന്നീ വകുപ്പുകൾ ഉപയോഗിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അർജുൻ്റെ അമ്മയും മാതൃസഹോദരിയും നടത്തിയ വാർത്താ സമ്മേളനത്തിലെ ഭാഗങ്ങൾ തെറ്റായി എഡിറ്റ് ചെയ്തായിരുന്നു സൈബർ ആക്രമണത്തിന് തുടക്കം. രക്ഷാപ്രവർത്തനത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ അമ്മയെ,’നമ്മുടെ അച്ഛനും ആർമിയിലായിരുന്നു’ എന്ന് പറഞ്ഞു മാതൃസഹോദരി വാർത്താ സമ്മേളനത്തിൽ തിരുത്തിയിരുന്നു.

Also read-ഉടമ നിസ്‌കരിക്കാന്‍ പോയി, ആ തക്കത്തിന് പച്ചക്കറിക്കടയില്‍ മോഷണം

ഈ വീഡിയോ എഡിറ്റ് ചെയ്ത് ‘ആർമിയെ കുറ്റം പറയൂ’ എന്ന ശബ്ദ സന്ദേശം ചേർത്തായിരുന്നു കുടുംബത്തിനെതിരെ വ്യാപകമായി അധിക്ഷേപം നടത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ഫേസ്ബുക്കിനും യുട്യൂബിനും സൈബർ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിക്കും തുടർ നടപടികൾ.

Exit mobile version