നിരന്തരം പീഡനം, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; വയനാട്ടിൽ പോക്‌സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ

മേപ്പാടി: വയനാട് വടുവൻചാലിൽ പോക്സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ. വടുവൻചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69) മകൻ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഇരുവരും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കുട്ടിയെ കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്നും പോലീസ് പറഞ്ഞു. ഇരുവർക്കുമെതിരേ ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമനം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ALSO READ- ആനന്ദിനേയും രാധികയേയും അനുഗ്രഹിക്കാൻ മോഡിയെത്തി; അംബാനി കല്യാണത്തിൽ താരമായി പ്രധാനമന്ത്രി

മേപ്പാടി പോലീസ് ഇൻസ്‌പെക്ടർ എസ്എച്ച് ബികെ.സിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെകെ വിപിൻ, ഹഫ്സ്, ഷമീർ, ഷബീർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Exit mobile version