വയനാട് അതിർത്തിയിൽ വെച്ച് പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗത്തിരയാക്കി; 3 മലയാളികളടക്കം അഞ്ചുപേർ കർണാടകയിൽ പിടിയിൽ

ബംഗളൂരു: വയനാട് അതിർത്തിയോട് ചേർന്ന കർണാടകയുടെ പ്രദേശത്ത് വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. കേസിൽ മൂന്ന് മലയാളികളടക്കം അഞ്ച് പേർ അറസ്റ്റിലായി. വയനാട് തോൽപ്പെട്ടി സ്വദേശികളായ രാഹുൽ (21), മനു (25), സന്ദീപ് (27), കർണാടക നാഥംഗല സ്വദേശികളായ നവീന്ദ്ര (24), അക്ഷയ് (27) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കർണാടക-കേരള അതിർത്തിയിലെ നാഥംഗലയ്ക്ക് സമീപമായിരുന്നു സംഭവം. കാറിലെത്തിയ സംഘം പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് സമീപത്തെ കാപ്പിത്തോട്ടത്തിൽ എത്തിച്ച് ഒരു പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ രക്ഷപ്പെട്ട മറ്റൊരു പെൺകുട്ടി പ്രദേശവാസികളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ALSO READ- ഭാര്യയേയും മകനെയും നഷ്ടപ്പെട്ടു, കേരളത്തിലേക്ക് ഇനിയില്ല, നെഞ്ചുതകര്‍ന്ന് ബസുദേവ്

തുടർന്ന് നാട്ടുകാർ സംഘടിച്ച് എത്തിയതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ ഇവർ പിടിയിലാവുകയായിരുന്നു.

Exit mobile version