ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ കലയെന്ന 20കാരിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത.്
കേസിൽ ഒന്നാം പ്രതിയും കലയുടെഭർത്താവുമായ അനിൽ ഉൾപ്പടെ നാല് പ്രതികളാണ് ഉള്ളത്. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് മറ്റ് പ്രതികളായ മൂന്നുപേരും. ജിനു, സോമൻ, പ്രമോദ്, അനിൽ എന്നിവർ ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പോലീസിന്റെ നിഗമനം.
പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കലയെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസ് എഫ്‌ഐആറിൽ പറയുന്നത്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന സാക്ഷി മൊഴിയാണ് കേസിൽ നിർണായകമായത്.
ALSO READ- ഹഥ്‌റാസ് ദുരന്തത്തിൽ കേസ് സംഘാടകർക്ക് എതിരെ; ആൾദൈവത്തിന് എതിരെ കേസില്ല; ‘ഭോലെ ബാബ’ മുങ്ങി
അനിലിന്റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പോലീസ് നീക്കം പ്രതികളെ കുടുക്കുന്നതിൽ നിർണായകമായി.