കളിയാക്കാവിള ക്വാറി ഉടമയുടെ കൊലപാതകം; ഒളിവിലായിരുന്ന രണ്ടാംപ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തരപുരം കളിയാക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന സുനില്‍ കുമാറിനെ പാറശാലയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

ദിപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. നെയ്യാറ്റിന്‍കരയിലും പാറശാലയിലും സര്‍ജിക്കല്‍ കട നടത്തുന്ന സുനില്‍കുമാര്‍ ആണ് കൊലപാതകം നടത്താനാവശ്യമായ ബ്ലേഡും സര്‍ജിക്കല്‍ ഗ്ലൗസും വാങ്ങി നല്‍കിയത്.

also read:അവധി ആഘോഷിക്കാനെത്തി, കനത്ത മഴയില്‍ ഉണ്ടായ വെള്ളച്ചാട്ടത്തിലെ ഒഴുക്കില്‍ പെട്ട് അഞ്ച് മരണം, 2 പേര്‍ രക്ഷപ്പെട്ടു

സുനിലാണ് ദീപുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് സംശയിക്കുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയായ മറ്റൊരാളെ കൂടി പൊലീസ് പിടികൂടിയിരുന്നു.

പാപ്പനംകോട് കരമന സ്വദേശിയായ ദീപുവിനെ ജൂണ്‍ 24 തിങ്കളാഴ്ച രാത്രിയാണ് കാളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെ തമിഴ്നാട് പൊലീസിന്റെ പട്രോളിങിന് ഇടെയാണ് മൃതദേഹം കണ്ടെത്തിയത്.

Exit mobile version