വിവാഹ വാഗ്ദാനം നൽകി 12കാരിയെ ആലപ്പുഴയിൽ നിന്നും തട്ടിക്കൊണ്ടുപോയി; പ്രതി വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും; അറസ്റ്റ്

അമ്പലപ്പുഴ: ആലപ്പുഴയിൽ നിന്നും വിവാഹവാഗ്ദാനം നൽകി പന്ത്രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുകയും കുട്ടിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അരലക്ഷം കവരുകയും ചെയ്ത പ്രതി പിടിയിൽ. ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ബൽവാബഹുവൻ സ്ട്രീറ്റിൽ ബൽവാ ബഹുബറി വീട്ടിൽ മെഹമ്മൂദ് മിയാനാ(38)ണു പിടിയിലായത്. വിവാഹിതനായ പ്രതിക്ക് മൂന്ന് കുട്ടികളുമുണ്ട്.

ഇയാളെ മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് അമ്പലപ്പുഴ ഇൻസ്പെക്ടർ എം പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

ജൂൺ 20-ന് ഉച്ചയ്ക്കു പന്ത്രണ്ടോടെ അയൽവീട്ടിലെ 12 വസുകാരി കുട്ടിയുമായി ഇയാൾ കടന്നുകളയുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ അമ്മ ചെമ്മീൻഷെഡ്ഡിൽ ജോലിക്കുപോയതായിരുന്നു. വീട്ടിലെത്തിയ പ്രതി ഇവിടെ സൂക്ഷിച്ചിരുന്ന പണവുമെടുത്താണ് കുട്ടിയുമായി കടന്നത്. പിന്നീട് കുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.

കുട്ടിയുടെ കുടുംബം താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത കെട്ടിടത്തിൽ ഇയാൾ മുൻപ് വാടകയ്ക്കുതാമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് കുട്ടിയെ ഇയാൾ കടത്തിക്കൊണ്ടുപോയത്. ഇയാൾക്കൊപ്പം ജോലിചെയ്തവരിൽ നിന്നും പ്രതിയുടെ ഫോൺ നമ്പർ കിട്ടിയത്.

ALSO READ- ഒറ്റയ്ക്കാകാതെ നോക്കിയിട്ടും രക്ഷിക്കാനായില്ല; സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ പോയ വേളയിൽ ജീവനൊടുക്കി പാലക്കാട്ടെ മെഡിക്കൽ വിദ്യാർഥി; നോവ്

പ്രതി കുട്ടിയുമായി എറണാകുളത്തേക്കു പോയെന്നും അവിടെനിന്നു തീവണ്ടിയിൽ ബിഹാറിലേക്കു സഞ്ചരിക്കുന്നതായും പോലീസ് സൈബർ സംഘത്തിൽ നിന്നും വിവരം ലഭിച്ചു. സ്വിച്ച് ഓഫ് ചെയ്ത ഫോൺ കൂട്ടുകാരെ വിളിക്കാൻ ഇയാൾ ഓൺ ആക്കിയതോടെയാണ് പ്രതിയുടെ ലൊക്കേഷൻ പോലീസ് തിരിച്ചറിഞ്ഞത്. പ്രതിയെ പിടികൂടി കേരളത്തിലെത്തിച്ചു. കുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയുടെ കൂടെ വിട്ടു.

Exit mobile version