ഐഎസ്ആർഒ ഉദ്യോഗസ്ഥ, ഐഎഎസ് വിദ്യാർഥിനി; വിവാഹവാഗ്ദാനം നൽകി 35കാരിയുടെ തട്ടിപ്പും ഹണിട്രാപ്പും; കുടുങ്ങിയത് പോലീസ് ഉദ്യോഗസ്ഥരടക്കം; കേസ്

കാസർകോട്: ഹണിട്രാപ്പിൽ കുരുക്കി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ കാസർകോട് സ്വദേശിനിയായ യുവതിയ്ക്ക് എതിരെ പരാതി. വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിന് (35)എതിരെയാണ് പോലീസ് കേസെടുത്തത്.

ഐഎസ്ആർഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞായിരുന്നു 35കാരിയുടെ തട്ടിപ്പെന്നും റിപ്പോർട്ടുണ്ട്. പുല്ലൂർ പെരിയ സ്വദേശിയായ യുവാവിനെതിരെ യുവതി പീഡനക്കേസ് നൽകിയിരുന്നു. മംഗലാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ പോലീസ് ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്.

പെരിയ സ്വദേശിയായ യുവാവിന്റെ അമ്മയുടെ സ്വർണ്ണമാലയും യുവതി തട്ടിയെടുത്തിരുന്നു. ജയിലിലായ ഈ യുവാവിൽ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരൻ തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്.

ഐഎസ്ആർഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. വിവാഹവാഗ്ദാനം നൽകിയാണ് മിക്കവരേയും തട്ടിപ്പിനിരയാക്കിയത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

ALSO READ- ഭാവിയിൽ ബിജെപിക്ക് മൂന്നോ നാലോ എംപിമാർ; കേരളത്തിലെ ബിജെപിയുടെ വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിൽ; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

അതേസമയം പലരും തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും വിവരം മറച്ചു വച്ചതോടെയാണ് യുവതി തട്ടിപ്പ് തുടർന്നത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതിയ്‌ക്കെതിരെ മേൽപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Exit mobile version