കൈകഴുകാന്‍ വെള്ളം കോരി നല്‍കാന്‍ വൈകി, അമ്മയുടെ കൈ തല്ലിയൊടിച്ച് മകന്‍

mother attacked by son| bignewslive

കൊല്ലം; കൊല്ലത്ത് അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്. കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം.

തോട്ടുങ്ങല്‍ സ്വദേശി കുല്‍സം ബീവിയുടെ ഇടതുകൈയ്യാണ് മകന്‍ നസറുദ്ദീന്‍ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്. ജൂണ്‍ 16നായിരുന്നു സംഭവം.

അന്നേദിവസം വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീന്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇറച്ചിക്കറിയില്‍ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് അമ്മയെ അസഭ്യം പറഞ്ഞു.

തുടര്‍ന്ന് അമ്മയെ കട്ടിലില്‍നിന്ന് വലിച്ചിഴച്ച് കിണറ്റിന്‍ കരയില്‍ കൊണ്ടുചെന്ന് വെള്ളം കോരി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ കൈ തല്ലിയൊടിക്കുകയായിരുന്നു.

പറഞ്ഞ കാര്യം അനുസരിക്കാന്‍ താമസിച്ചു എന്നു പറഞ്ഞായിരുന്നു ആക്രമണം. കുല്‍സം ബീവിയുടെ പരാതിയിലാണ് നസറുദ്ദീനെ അറസ്റ്റ് ചെയ്തത്.

ഇയാളെ ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്താണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

Exit mobile version