ടിക്കറ്റ് ആവശ്യപ്പെട്ടതിന് ടിടിഇമാർക്ക് എതിരെ ആക്രമണം; പ്രതിയുടെ ബാഗിൽ കഞ്ചാവ്

തൃശ്ശൂർ: വീണ്ടും ട്രെയിനിൽ ടിടിഇമാർക്ക് നേരെ ആക്രമണം. ടിക്കറ്റ് ആവശ്യപ്പെട്ട ടിടിഇക്കുനേരെ കൈയ്യേറ്റശ്രം ഉണ്ടാവുകയും ഉദ്യോഗസ്ഥരെ തള്ളി മാറ്റി പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ബെംഗളൂരു-കന്യാകുമാരി എക്സപ്രസിലെ ഉദ്യോഗസ്ഥരായ മനോജ് വർമ, ഷമ്മി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കൊല്ലം സ്വദേശി അശ്വിനും സുഹൃത്തും ആർപിഎഫിന്റെ പിടിയിലായി.

തൃശ്ശൂർ വടക്കാഞ്ചേരിയിൽ വെച്ചായിരുന്നു സംഭവം.ടിക്കറ്റ് ഇല്ലാത്തത് ചോദ്യംചെയ്തതിനെ തുടർന്ന് യാത്രക്കാരൻ ടിടിഇ മനോജിനെ തള്ളിമാറ്റി ഓടുകയായിരുന്നു. ഈ സമയത്ത് തീവണ്ടി വടക്കാഞ്ചേരി സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന് ഇയാൾ ഇറങ്ങി ഓടി. എന്നാൽ, മനോജ് കൈമാറിയ വിവരം അനുസരിച്ച് ടിടിഇ ഷമ്മി ഇയാളെ തടഞ്ഞു. എന്നാൽ, ഷമ്മിയേയും തള്ളിമാറ്റി പ്രതി പുറകിലേക്ക് ഓടി മറഞ്ഞു.

also read- ഗാർഹിക പീഡനം: ‘തെറ്റ് വന്നുപോയി, മാപ്പ് ചോദിക്കുന്നു’; പോലീസ് സഹായിച്ചിട്ടില്ല; പെൺകുട്ടിയുടെ ഫോൺ പരിശോധിക്കണമെന്നും രാഹുലിന്റെ അമ്മ

ഇയാളെ പിന്നീട് ആർപിഎഫിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ എസി കോച്ചിലെ ശുചിമുറിയിൽനിന്ന് പിടികൂടുകയായിരുന്നു. യാത്രക്കാരുടെ മുന്നിൽവെച്ച് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോൾ ബാഗിൽ നിന്നും കഞ്ചാവും കണ്ടെത്തി.

Exit mobile version