അന്ന് അനന്തുവെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി, ജ്യാമത്തിലിറങ്ങി, ഇന്ന് പ്രതികളുടെ ഇരയായി അഖിലും

കേസിലെ പ്രധാന പ്രതികളിലൊരാളായ അനീഷിനെയാണ് പിടികൂടിയത്.

തിരുവനന്തപുരം: കരമനയില്‍ അഖിലിനെ നടുറോഡില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കേസിലെ പ്രധാന പ്രതികളിലൊരാളായ അനീഷിനെയാണ് പിടികൂടിയത്. ബാലരാമപുരത്ത് നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.

ഇന്നലെ വൈകീട്ടാണ് കേരളത്തെ നടുക്കിയ ആ ക്രൂര കൊലപാതകം നടന്നത്. കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് കല്ലെടുത്ത് തലക്കടിച്ചു. വിനീഷ് രാജ്, അഖില്‍,സുമേഷ്, അനീഷ് എന്നിവരാണ് പ്രതികള്‍.

മറ്റ് പ്രതികള്‍ക്കായി പ്‌ലീസ് തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറിലെ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.

2019ല്‍ അനന്തുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവര്‍ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലും. 2019 മാര്‍ച്ചില്‍ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അന്ന് കൊല്ലപ്പെട്ട അനന്തവും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായത്. ദിവസങ്ങള്‍ക്ക് ശേഷം പ്രതികളില്‍ ഒരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് ഇവര്‍ അനന്തുവിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്.

ആഘോഷം പാതിവഴിയില്‍ നിര്‍ത്തി പ്രതികള്‍ അനന്തുവിനെ തേടിയിറങ്ങി. റോഡരികിലെ ബേക്കറിയില്‍ നില്‍ക്കുകയായിരുന്ന അനന്തുവിനെ ബലംപ്രയോഗിച്ചു വാഹനത്തില്‍ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്. അതിക്രൂരമായി അനന്തുവിനെ പീഡിപ്പിച്ചു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചു മാറ്റുകയും ചെയ്തു.

മരണത്തോടനുബന്ധില്ലിടുമ്പോള്‍ പ്രതികള്‍ പാട്ടു പാടി രസിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ പിടിയിലായിരുന്നു. അനന്തുവധക്കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയത്. കൊല്ലപ്പെട്ട അനന്തുവും അഖിലിനും തമ്മില്‍ ബന്ധമില്ല. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട അഖിലിനെതിരെ ക്രിമിനില്‍ കേസുകളില്ല. മീന്‍കച്ചവടം നടത്തുന്നയാളാണ് അഖില്‍.

Exit mobile version