സംഭവത്തില്‍ ആരെയും സംശയമില്ല, പ്രതീക്ഷയില്ലെന്ന് വിചാരിച്ചപ്പോള്‍ ധൈര്യം പകര്‍ന്നത് പോലീസ്, തുടക്കം മുതല്‍ മാധ്യമങ്ങളും കൂടെനിന്നു; അബിഖേലിന്റെ പിതാവ് പറയുന്നു

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു ആറു വയസുകാരിയെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ പിതാവ്. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് അബിഖേലിന്റെ പിതാവ് റെജി പറഞ്ഞു.

മാധ്യമങ്ങള്‍ക്കും പൊലീസിനും നന്ദിയുണ്ട്. തനിക്ക് സംഭവത്തില്‍ ആരെയും വ്യക്തിപരമായി സംശയമില്ലെ എന്തിനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് അറിയണമെന്നും റെജി പറയുന്നു.

also read: വാഴക്കൃഷിയും നെല്‍കൃഷിയും നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍, ഏകഉപജീവനമാര്‍ഗം നഷ്ടമായതിന്റെ വേദനയില്‍ നെഞ്ചുപൊട്ടി കര്‍ഷകന്‍

രാഷ്ട്രീയത്തിനതീതമായി എല്ലാവരും കൂടെ നിന്നു. ആരെയും മാറ്റിനിര്‍ത്തുന്നില്ല. കേരളത്തിലെ മുഴുവന്‍ സംവിധാനങ്ങളും എന്റെ കുഞ്ഞിനുവേണ്ടി ചലിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതവുമെല്ലാം നേരിട്ട് വിളിച്ച് സംസാരിച്ചുവെന്നും റെജി പറയുന്നു.

തുടക്കം മുതല്‍ മാധ്യമങ്ങളും കൂടെനിന്നു. പൊലീസ് ആദ്യം മുതല്‍ ധൈര്യം തന്ന് കൂടെ നിന്നു. ഇന്ന് ഉച്ചയായപ്പോഴേക്കും ഞാന്‍ തളര്‍ന്നു പോയി ഇനിയൊരു പ്രതീക്ഷയില്ലെന്ന് വിചാരിച്ചു. എന്നാല്‍ അപ്പോഴും പൊലീസ് ധൈര്യം പകര്‍ന്നുവെന്നും എല്ലാവരോടും നന്ദിയെന്നും പിതാവ് പറയുന്നു.

Exit mobile version