കോട്ടയത്ത് ഹോട്ടല്‍ ഉടമയുടെ കൊലപാതകം; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

കോട്ടയം: ഹോട്ടല്‍ ഉടമയുടെ കൊലപാതവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. കറുകച്ചാലില്‍ ‘ചട്ടിയും തവിയും’ എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്താണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഹോട്ടലിന്റെ സഹ ഉടമയായ, ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭര്‍ത്താവ് റെജിയുമാണ് അറസ്റ്റിലായത്. പ്രേരണക്കുറ്റത്തിനാണ് ഇരുവരേയും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

also read: 48 മണിക്കൂറിനകം പണം നല്‍കിയില്ലെങ്കില്‍ മുംബൈ വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി, മലയാളി അറസ്റ്റില്‍

രഞ്ജിത്തിനെ ഇതേ ഹോട്ടലില്‍ ജീവനക്കാരനായ ജോസ് കെ തോമസ് ആണ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ജോസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. രഞ്ജിത്തും സോണിയയും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തിയിരുന്നത്.

അതിനിടെ ജോസുമായി സോണിയ സൗഹൃദത്തിലായെന്നും തുടര്‍ന്നു ഹോട്ടല്‍ ഉടമയും സോണിയയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായെന്നും പൊലീസ് പറഞ്ഞു. പിന്നീടു റെജിയും സോണിയയും ചേര്‍ന്ന് ഉടമയെ ആക്രമിക്കുന്നതിനു ജോസിന് പ്രേരണ നല്‍കിയതായും പൊലീസ് കണ്ടെത്തി.

also read: ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവച്ച സംഭവം: മിച്ചല്‍ മാര്‍ഷിനെതിരെ കേസ്

തൃക്കൊടിത്താനം എസ്എച്ച്ഒ ജി.അനൂപിന്റെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സോണിയയുടെ പേരില്‍ ഓച്ചിറ, നൂറനാട്, മാവേലിക്കര സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.

Exit mobile version