അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ചെത്തിക്കണം: മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാല്‍നടയാത്ര തുടങ്ങി രേവന്ദ്

തിരുവനന്തപുരം: അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ആനയാണ് അരിക്കൊമ്പന്‍. ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ ആനയാണ് ഇടുക്കിയിലെ അരിക്കൊമ്പന്‍. ഇപ്പോഴിതാ അരിക്കൊമ്പന്റെ ഒരു ആരാധകനാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് ഒറ്റയാള്‍ സമരത്തിന് ഇറങ്ങിയിരിക്കുന്നത്.
മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാല്‍നട യാത്രയ്‌ക്കൊരുങ്ങിയിരിക്കുകയാണ് രേവന്ദ്. ഓട്ടോ ഡ്രൈവറാണ് രേവദ് ബാബു.

ചിന്നക്കനാലിലേക്ക് അവനെ തിരികെ എത്തിക്കണമെന്നാണ് ഒറ്റയാള്‍ സമരത്തിലൂടെ രേവദ് ബാബു ആവശ്യപ്പെടുന്നത്. അരിക്കൊമ്പനോട് മനുഷ്യന്‍ കാണിച്ചത് കൊടും ക്രൂരതയാണെന്നാണ് രേവന്ദ് പറയുന്നത്.

ആനയുടെ നിരപരാധിത്വം മലയാളികള്‍ തിരിച്ചറിയണം. ചിന്നക്കനാലിലോ ഇടുക്കിയിലോ ഒരാളെ പോലെ അരിക്കൊമ്പനെ കൊന്നിട്ടില്ല. ആനയുടെ ആവാസ്ഥവ്യവസ്ഥ മനുഷ്യര്‍ കയ്യടക്കിയതുകൊണ്ടാണ് ആനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നതെന്ന് രേവദ് പറഞ്ഞു.

രേവദിന്റെ യാത്ര കാസര്‍ഗോട്ട് നിന്ന് ആരംഭിച്ചു. ഓരോ ദിവസവും 100 കിലോ മീറ്റര്‍ സഞ്ചരിക്കും. നാട്ടുകാരുമായി വിഷയം സംവദിക്കും. സെക്രട്ടറിയേറ്റിലെത്തി വനംമന്ത്രി എ.കെ ശശീന്ദ്രനെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കും.

Exit mobile version