അവയവ ദാന സമ്മതപത്രമെഴുതി ദിവസങ്ങള്‍ക്കുള്ളില്‍ യുവാവ് ജീവനൊടുക്കി; നോവായി ഇരുപത്തുമൂന്നുകാരന്‍ ജ്യോതിഷ്

മലപ്പുറം: അവയവ ദാനത്തിന് സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം യുവാവ് ജീവനൊടുക്കി. നിലമ്പൂര്‍ സ്വദേശിയായ ജ്യോതിഷ് വനജ മുരളീധര(23)നാണ് സോഷ്യല്‍ മീഡിയയില്‍ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ജീവനൊടുക്കിയത്.

ഏപ്രില്‍ ഒന്‍പതിനാണ് തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്തുവെന്ന വിവരം ജ്യോതിഷ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. കഴിഞ്ഞ ദിവസമാണ്
ജ്യോതിഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ബോഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്ന മനോരോഗം തന്നെ കീഴ്‌പ്പെടുത്തിയിരുന്നുവെന്നും അതില്‍ നിന്ന് കരകയറാന്‍ പറ്റാത്ത രീതിയില്‍ അകപ്പെട്ടുപോയെന്നും ജ്യോതിഷ് കുറിപ്പില്‍ പറയുന്നു.

തന്നെ ചികിത്സ ഡോക്ടറോട് നന്ദിയും, സുഹൃത്തക്കളോടും കുടുംബത്തോടും ക്ഷമ ചോദിച്ചുമാണ് കുറിപ്പ് അവസാനിക്കുന്നത്. ഇതേ കുറിപ്പ് ജ്യോതിഷ് ഫേസ്ബുക്കിലൂടെയും പങ്കുവച്ചിരുന്നു.

Exit mobile version