യുവഅധ്യാപികയുടെ മൃതദേഹം കട്ടിലിനടിയില്‍ കണ്ടെത്തിയ സംഭവം, ഒളിവിലായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍,

ഇടുക്കി: അധ്യാപികയായ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇടുക്കിയിലെ കാഞ്ചിയാറിലാണ് സംഭവം. കാഞ്ചിയാര്‍ സ്വദേശിയായ അനുമോളുടെ മരണത്തില്‍ ബിജേഷ് ആണ് അറസ്റ്റിലായത്.

കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ആറു ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. 21നാണ് പ്രീപ്രൈമറി അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയില് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

also read; ‘അയോഗ്യനാക്കപ്പെട്ട എംപി’, ഒടുവില്‍ ട്വിറ്ററില്‍ ബയോമാറ്റി രാഹുല്‍ ഗാന്ധി, പ്രതിഷേധം ശക്തം

മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്കിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്. അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റുകിട്ടിയ കാശുമായാണ് ബിജേഷ് ഒളിവില്‍ പോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

also read: രക്തസാക്ഷിയായ തന്റെ പിതാവിനെ വരെ ബിജെപി മന്ത്രിമാർ അപമാനിച്ചു; എന്ത് നടപടിയാണ് എടുത്തത്? സഹോദരൻ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്: പ്രിയങ്ക

അന്വേഷണത്തില്‍ അനുമോളുടെ ഫോണും പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതിയുടെ പക്കല്‍ നിന്നും 5000 രൂപയ്ക്ക് ഫോണ് വാങ്ങിയതെന്ന് വെങ്ങാലൂര്‍ക്കട സ്വദേശി പൊലീസിനോട് പറഞ്ഞു.

Exit mobile version