ബന്ധുവിന്റെ മരണ വീട്ടില്‍ പോകുമ്പോള്‍ വീട്ടുകാര്‍ അയല്‍വീട്ടിലാക്കി പോയി, ഒമ്പതാംക്ലാസ്സുകാരി മരിച്ച നിലയില്‍, ദുരൂഹത

വിഴിഞ്ഞം: തിരുവനന്തപുരത്ത് ഒമ്പതാംക്ലാസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണിയൂര്‍ നെല്ലി വിളാകത്ത് വീട്ടില്‍ സരേഷ് കുമാര്‍ പ്രമീള ദമ്പതികളുടെ മകള്‍ അലന്യ (കല്ലു) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 വയസ്സായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണ് സംഭവം. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ വിഴിഞ്ഞം പൊലീസിന് പരാതി നല്‍കി. സംഭവ സമയം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഒരു ബന്ധുവിന്റെ മരണ വീട്ടില്‍ പോയിരിക്കുകയായിരുന്നു മാതാപിതാക്കള്‍.

also read: സോനു നിഗത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് എംഎല്‍എ പുത്രന്‍: വേദിയില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു

അലന്യയെ അയല്‍വാസിയുടെ വീട്ടിലാക്കിയ ശേഷമാണ് ഇരുവരും പോയത്. എന്നാല്‍ ഭക്ഷണമെടുത്തിട്ട് വരാമെന്ന് പറഞ്ഞ് വൈകിട്ട് 6.45 ഓടെ പെണ്‍കുട്ടി വീട്ടിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതെ വന്നതോടെ ബന്ധു അന്വേഷിച്ച് വീട്ടിലെത്തിയതായിരുന്നു.

also read: ഹോട്ടലില്‍ ഗ്രേവിയെ ചൊല്ലി തര്‍ക്കം, ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റ് യുവാവ് ആശുപത്രിയില്‍, മൂന്നംഗ സംഘം അറസ്റ്റില്‍

അപ്പോഴാണ് ഷീറ്റിട്ട വീട്ടിലെ സ്വീകരണ മുറിയിലെ ഇരുമ്പ് പൈപ്പില്‍ ഷാളുകൊണ്ട് കുരുക്കിട്ട് തൂങ്ങിയ നിലയില്‍ അലന്യയെ കണ്ടത്. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

മൃതദേഹത്തിന്റെ കാല്‍ മുട്ടുകള്‍ തറയില്‍ തട്ടിയിരുന്നതായി ബന്ധു പറഞ്ഞു. സ്‌കൂള്‍ യൂണിഫോമായിരുന്നു വേഷം. മരിക്കുന്നതിന് തൊട്ടുമുമ്പുവരെ സന്തോഷത്തിലായിരുന്നുവെന്നും കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version