BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘തീരെ സുഖമില്ല, എനിക്ക് പറ്റൂല്ല വാവേ’, എന്നെ മറക്കരുതെന്ന് ഷാരോണ്‍; ബിഎയ്ക്ക് റാങ്ക്, പഠനത്തില്‍ മിടുക്കിയായ ഗ്രീഷ്മ ഷാരോണിന്റെ ജീവനെടുത്തത് ഭാര്യയായി അഭിനയിച്ച്

Anitha by Anitha
October 31, 2022
in Kerala News
0
‘തീരെ സുഖമില്ല, എനിക്ക് പറ്റൂല്ല വാവേ’, എന്നെ മറക്കരുതെന്ന് ഷാരോണ്‍; ബിഎയ്ക്ക് റാങ്ക്, പഠനത്തില്‍ മിടുക്കിയായ ഗ്രീഷ്മ ഷാരോണിന്റെ ജീവനെടുത്തത് ഭാര്യയായി അഭിനയിച്ച്
83
SHARES
14.4k
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഒരു ബസ് യാത്രയില്‍ തുടങ്ങിയ സൗഹൃദമാണ് ഗ്രീഷ്മയും ഷാരോണും തമ്മില്‍. സ്ഥരിമായി കോളേജിലേക്ക് പോകുന്ന ബസില്‍ വെച്ച് കണ്ട് പരിചയപ്പെട്ട ഇരുവരും ഒരുവര്‍ഷത്തോളമായി അഗാധമായ പ്രണയയത്തിലുമായിരുന്നു.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
11

അഴകിയമണ്ഡപം മുസ്ലിം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥിനിയായ ഗ്രീഷ്മയും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥിയായ ഷാരോണും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. ഗ്രീഷ്മയോടൊപ്പം അഴകിയമണ്ഡപത്ത് ഇറങ്ങുന്ന ഷാരോണ്‍ നെയ്യൂരിലേക്കുള്ള ബസിനായി ഇവിടെ കാത്തുനില്‍ക്കുന്നതും പതിവായിരുന്നു. പിന്നീട് ഷാരോണിന്റെ വാഹനത്തിലായി സഞ്ചാരം. ഇരുവരും യാത്രകളും പോയിരുന്നു.

ഇതിനിടെ ഗ്രീഷ്മ ഷാരോണുമായി അകലാന്‍ തുടങ്ങി. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ മാനസികമായി പൂര്‍ണമായും ഷാരോണില്‍ നിന്നും അകന്ന ഗ്രീഷ്മ പിന്നീട് നടത്തിയതെല്ലാം നാടകം മാത്രമായിരുന്നു.

ഒടുവില്‍ ഷാരോണിനെ വിളിച്ചുവരുത്തി വിഷം നല്‍കി ജീവനെടുക്കുന്ന നിലയിലേക്ക് വരെ ഗ്രീഷ്മയുടെ മനസ് മാറിയിരുന്നു. അവശനിലയില്‍ ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും ഷാരോണിനോട് വിഷം നല്‍കിയ കാര്യം ഗ്രീഷ്മ പറഞ്ഞിരുന്നില്ല. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടര്‍മാരും പറയുന്നു.

also read- ഷാരോണ്‍ വധക്കേസും, നരബലി കേസും; കേരളത്തിലെ അന്ധവിശ്വാസ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണം: അല്‍ഫോണ്‍സ് പുത്രന്‍

പഠനത്തില്‍ ഏറെ മിടുക്കിയായിരുന്നു ഗ്രീഷ്മ. ബിഎയ്ക്ക് എട്ടാം റാങ്ക് നേടിയിരുന്നു. എന്നാല്‍ എംഎ പഠനത്തില്‍ പിന്നോട്ട് പോയി. ഇക്കാര്യം ഗ്രീഷ്മയുടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പ്രണയബന്ധം അറിഞ്ഞത്. തുടര്‍ന്ന് ഷാരോണുമായിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നാണ് ഗ്രീഷ്മ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. ഇതോടെയാണ് പട്ടാളക്കാരനായ യുവാവുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചത്.

ഇടയ്ക്ക് പിണങ്ങിയെങ്കിലും വിവാഹ നിശ്ചയശേഷം വീണ്ടും ഷാരോണുമായി ബന്ധം പുതുക്കിയ ഗ്രീഷ്മ, ജാതകപ്രകാരം ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിച്ചുപോകുമെന്നും നവംബറിന് ശേഷമേ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കഴിയൂ എന്നും ഷാരോണിനെ വിശ്വസിപ്പിച്ചിരുന്നു.

താലിയും സിന്ദൂരവും കൊണ്ടുവന്ന് മകനെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുക ആയിരുന്നെന്നും അവളുടെ അന്ധവിശ്വാസമാണ് മകന്റെ ജീവനെടുത്തത് എന്നുമാണ് ഷാരോണിന്റെ അമ്മ ആരോപിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നില്ലെന്ന് പോലീസ് പറയുന്നു. ഗ്രീഷ്മയുടെത് ലവ്-ഹേറ്റ് റിലേഷന്‍ഷിപ്പായിരുന്നു എന്നും ഷാരോണിനെ ഒഴിവാക്കാനായിട്ടാണ് വിഷം നല്‍കിയതെന്നും പോലീസ് പറയുന്നുണ്ട്.

ഇതിനിടെ, അവശനിലയില്‍ ഷാരോണ്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും ഗ്രീഷ്മ നാടകം തുടര്‍ന്നു. തന്റെ വീട്ടില്‍ നിന്ന് വിഷമുള്ളതൊന്നും ഷാരോണിന് നല്‍കിയില്ലെന്നും അങ്ങനെ സംശയമുണ്ടെങ്കില്‍ സിന്ദൂരം മായ്ക്കാന്‍ തയ്യാറാണ്. സിന്ദൂരം ചാര്‍ത്തിയ ആളോട് അങ്ങനെ ഒന്നും ചെയ്യില്ലെന്നും ഷാരോണിന്റെ അവസ്ഥ അറിഞ്ഞശേഷം കരയാന്‍ പോലുമാകാത്ത അവസ്ഥയിലാണെന്നുമൊക്കെയാണ് ഗ്രീഷ്മ ഷാരോണിന്റെ അച്ഛന്‍ ജയരാജിനോട് പറഞ്ഞിരുന്നത്.

also read- ‘സോറി ഇച്ചായാ, ഞാന്‍ അങ്ങനെ ചെയ്യോ?’, വിഷം നല്‍കിയിട്ടും കണ്ണീരൊഴുക്കി ഗ്രീഷ്മ; മരണ കിടക്കയിലും അവളെ വിശ്വസിച്ച് ഷാരോണ്‍; മുന്‍പും വിഷം നല്‍കിയെന്ന് ബന്ധുക്കള്‍

മരണക്കിടക്കയിലും ഗ്രീഷ്മയെ ഷാരോണ്‍ വിശ്വസിച്ചിരുന്നു. അവള്‍ തന്നെ വഞ്ചിക്കില്ലെന്ന് ഷാരോണ്‍ ഉറച്ചുവിശ്വസിച്ചു. ‘സോറി ഇച്ചായാ. ഞാന്‍ ഇത്രേം പ്രതീക്ഷിച്ചില്ല. കഷായം കുടിച്ചശേഷം എനിക്കും ഛര്‍ദിയുണ്ടായിരുന്നു. ജ്യൂസ് കൂടി കുടിച്ചതുകൊണ്ടായിരിക്കും ഛര്‍ദിലുണ്ടായത്. അതാണോ ഇനി പ്രശ്‌നമുണ്ടായത് എന്ന് അറിയില്ല. ടേസ്റ്റ് വ്യത്യാസം ഉണ്ടായിരുന്നോ കുടിച്ച സമയത്ത്”-എന്നാണ് വൈകാരികമായി ഗ്രീഷ്മ ഷാരോണിനോട് ചോദിക്കുന്നത്.

പല തവണയായി ഷാരോണ്‍ കഷായത്തെക്കുറിച്ചും ജ്യൂസിനെക്കുറിച്ചും ഗ്രീഷ്മയോടു ചോദിച്ചെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്ന് തറപ്പിച്ചു പറയുന്നുണ്ട്. വൈകാരികമായി പൊട്ടിക്കരഞ്ഞായിരുന്നു മറുപടിയും.

‘ആശുപത്രിയിലാണ്, തീരെ സുഖമില്ല, എനിക്ക് പറ്റൂല്ല വാവേ, എന്നെ മറക്കരുത്’- എന്നാണ് അവസാനത്തെ ചാറ്റില്‍ ഷാരോണ്‍ പറയുന്നത്. അതിന് മറുപടിയായി സ്നേഹത്തിന്റെ സ്മൈലിയും ഞാനും അങ്ങനെതന്നെ പറയട്ടെ എന്നും ഗ്രീഷ്മ തിരിച്ചു പറയുന്നുണ്ട്.

Tags: greeshmaKeralasharonsharon raj

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പോലീസ് സ്‌റ്റേനിലെ അണുനാശിനി കുടിച്ച് അവശനിലയില്‍; മെഡിക്കല്‍ കോളേജില്‍

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പോലീസ് സ്‌റ്റേനിലെ അണുനാശിനി കുടിച്ച് അവശനിലയില്‍; മെഡിക്കല്‍ കോളേജില്‍

പ്രണയം നടിച്ച് ഷാരോണിനെ കൊന്നു; ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല, പരമാവധി ശിക്ഷ നല്‍കണമെന്ന് ഷംന കാസിം

പ്രണയം നടിച്ച് ഷാരോണിനെ കൊന്നു; ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല, പരമാവധി ശിക്ഷ നല്‍കണമെന്ന് ഷംന കാസിം

sharon death | bignewsgulf

ഗ്രീഷ്മ കുടിച്ചത് ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍, ആരോഗ്യ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

9 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

17 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

19 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version