തിരുവനന്തപുരം: കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്കു വീണ്ടും ഡോക്ടറേറ്റ്. ഗുജറാത്ത് നാഷനൽ ലോ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് നിയമത്തിൽ രാജു നാരായണ സ്വാമിക്ക് ഡോക്ടറേറ്റ് ലഉഭിച്ചിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് കോൺവൊക്കേഷനിലെ മുഖ്യഅതിഥിയായി പങ്കെടുത്തു.
സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ മുകേഷ് ഷായും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറും ചടങ്ങിൽ സന്നിഹിതരായിരുന്നു. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ആണ്.
അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐഐടി കാൺപൂരിൽ നിന്നും അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് ലഭിച്ചിട്ടുണ്ട്.29 പുസ്തകങ്ങളുടെ രചയിതാവായ സ്വാമിക്ക് 2003 ൽ ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ എന്ന യാത്രാവിവരണഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പു നേടിയിട്ടുണ്ട്.
ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ എൽഎൽഎം പാസ്സായ സ്വാമിക്ക് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ബൗദ്ധികസ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്‌സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്.
നിയമത്തിലും ടെക്‌നോളജിയിലുമായി 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിൽ ഉണ്ട്.
















Discussion about this post