സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ നിർത്തി ഉറങ്ങി; രാവിലെ കണ്ടത് യുവാവിന്റെ മൃതദേഹം റെയിൽവേ പാളത്തിൽ; ഞെട്ടൽ

ബംഗളൂരു: ബംഗളൂരിവിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം കാറിൽ നാട്ടിലേക്ക് തിരിച്ച മലയാളിയുവാവിനെ മാണ്ഡ്യയിലെ മദ്ദൂർ റെയിൽവേസ്റ്റേഷനുസമീപം റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷിദ് (25) ആണ് മരിച്ചത്.

ബുധനാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സുഹൃത്തുക്കളായ റിയാസ്, ഫെബിൻ എന്നിവർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ രാത്രി ഉറങ്ങാനായി ഇവർ മദ്ദൂരിനടുത്ത് റെയിൽപ്പാളത്തിനു സമീപം കാർ നിർത്തിയിരുന്നു. ഉണർന്നപ്പോൾ ജംഷിദിനെ കാണാനുണ്ടായിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് അടുത്തുള്ള റെയിൽപ്പാളത്തിൽ മൃതദേഹം കണ്ടത്.

ALSO READ- ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഒന്നാം സമ്മാനം രണ്ടാം തവണയും സ്വന്തമാക്കി ഈ മലയാളി; സുനിലിന് ഇതിനിടെ റേഞ്ച് റോവറും സമ്മാനം! അത്ഭുതം ഈ പ്രവാസി

മദ്ദൂർ പോലീസ് സ്റ്റേഷന്റെ പിറകുവശത്തെ റെയിൽപ്പാളത്തിലായിരുന്നു മൃതദേഹം. ഒന്നരമാസംമുമ്പ് ഒമാനിൽനിന്ന് അവധിക്കുവന്നതാണ് ജംഷിദ്. അടുത്തുതന്നെ തിരികെ മടങ്ങാനിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ജംഷിദ് റിയാസിനും ഷെബിനുമൊപ്പം ബംഗളൂരുവിലേക്ക് പോയത്. സൗദയാണ് ജംഷിദിന്റെ മാതാവ്. സഹോദരി: മുഹ്‌സിന. മാണ്ഡ്യ മെഡിക്കൽ കോളേജിലേക്കുമാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Exit mobile version