പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം; യുവതി മരിച്ചു, രണ്ടാം പ്രസവത്തില്‍ ജന്മം നല്‍കിയത് പെണ്‍കുട്ടിക്ക്, ആശുപത്രിക്കെതിരെ രോഷം

കൊല്ലം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. അമിത രക്തസ്രാവമാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കൊറ്റമ്പള്ളില്‍ പത്മാലയത്തില്‍ സന്തോഷിന്റെ ഭാര്യ പൊന്നു (31)വാണ് മരിച്ചത്. സംഭവത്തില്‍ പ്രസവം നടന്ന ഓച്ചറയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പോലീസില്‍ പരാതി നല്‍കി.

പൊന്നുവിന്റെ രണ്ടാം പ്രസവമായിരുന്നു. ഇന്നലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് പൊന്നു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അമിത രക്തസ്രാവം ഉണ്ടായാതിനെ തുടര്‍ന്ന് വൈകിട്ടോടെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുഞ്ഞ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പൊന്നുവിന്റെ ആദ്യത്തെ മകള്‍ക്ക് അഞ്ചു വയസുണ്ട്. വിദേശത്തായിരുന്ന ഭര്‍ത്താവ് സന്തോഷ് ഇന്നു നാട്ടിലെത്തും.

Exit mobile version