BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 19, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടി ഒരു 100 കോടി രൂപ ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലേ, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാമെന്ന് കരുതരുത്; രൂക്ഷവിമര്‍ശനവുമായി വിടി ബല്‍റാം

Akshaya by Akshaya
May 9, 2020
in Kerala News
0
തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടി ഒരു 100 കോടി രൂപ ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലേ, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാമെന്ന് കരുതരുത്; രൂക്ഷവിമര്‍ശനവുമായി വിടി ബല്‍റാം
25
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: കൊറോണയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്ന കുടിയേറ്റ തൊഴിലാളികളുടെ ചെലവ് വഹിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മറ്റ് നേതാക്കളും അറിയിച്ചിരുന്നു. എന്നാല്‍ പണം വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

READ ALSO

യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണം, ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണം, ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

January 18, 2026
2
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

January 18, 2026
9

സംഭവത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാം. കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനങ്ങള്‍ എല്ലാവര്‍ക്കുമറിയാമെന്നും എന്നാല്‍ അതും പറഞ്ഞ് സംസ്ഥാനങ്ങള്‍ കൂടി ഒഴിഞ്ഞുമാറിയാല്‍ ദുരിതത്തിലാവുന്നത് ആഴ്ചകളായി ഒരു വരുമാനവുമില്ലാതെ നരകിക്കുന്ന സാധാരണ തൊഴിലാളികളാണെന്നും വിടി ബല്‍റാം പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. കോവിഡ് തുടങ്ങിയതിന് ശേഷം മാത്രം ഏതാണ്ട് 230 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്നുവെന്നാണ് കണക്ക്. പ്രളയകാലത്ത് കിട്ടിയ തുക ചെലവഴിക്കാത്തതടക്കം ആകെ 1517 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ ഇപ്പോഴും ബാക്കിയുണ്ട്. ഈ നിധിയില്‍ നിന്ന് തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടി ഒരു 100 കോടി രൂപ ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലേ? എന്ന് വിടി ബല്‍റാം ചോദിക്കുന്നു.

അതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ എന്നതാണ് യഥാര്‍ത്ഥ ചോദ്യമെന്നും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും സ്വന്തം നിലക്ക് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പരിഹസിച്ചും കുറ്റപ്പെടുത്തിയും സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാമെന്ന് കരുതരുതെന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പഞ്ചാബില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള അന്തര്‍ സംസ്ഥാനത്തൊഴിലാളികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്താനായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ സര്‍ക്കാര്‍ ഒന്നാം ഘട്ടമായി 35 കോടി രൂപ അനുവദിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരമാണിത്. സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തുക കൈമാറുകയും അവര്‍ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ടിക്കറ്റെടുക്കാന്‍ റയില്‍വേക്ക് പണം നല്‍കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് വാര്‍ത്തകളില്‍ കാണുന്നു.

ഇത്തരമൊരു തീരുമാനം കേരളമടക്കം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വീകരിക്കാവുന്നതേയുള്ളൂ. കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതും പറഞ്ഞ് സംസ്ഥാനങ്ങള്‍ കൂടി ഒഴിഞ്ഞുമാറിയാല്‍ ദുരിതത്തിലാവുന്നത് ആഴ്ചകളായി ഒരു വരുമാനവുമില്ലാതെ നരകിക്കുന്ന സാധാരണ തൊഴിലാളികളാണ്.

യഥാര്‍ത്ഥത്തില്‍, ഈയൊരാവശ്യം സര്‍ക്കാരുകളുടെ മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് തൊഴിലാളികളുടെ യാത്രാച്ചെലവ് പാര്‍ട്ടി തലത്തില്‍ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെമ്പാടും കോണ്‍ഗ്രസ് മുന്നോട്ടു വന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലക്ക് ഏറ്റെടുത്ത് നടപ്പാക്കുമെങ്കിലും കോണ്‍ഗ്രസ് എന്നത് അടിസ്ഥാനപരമായി ഒരു സന്നദ്ധ സംഘടനയോ ചാരിറ്റി ഓര്‍ഗനൈസേഷനോ അല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ട ആളുകളേക്കൊണ്ട് അത് ചെയ്യിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തമാണ് പാര്‍ട്ടികള്‍ നിര്‍വ്വഹിക്കേണ്ടത്. ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ്, അതിന് അവരെ നിര്‍ബ്ബന്ധിതരാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മം.

ഇതറിഞ്ഞിട്ടും അറിയാത്ത മട്ടില്‍ കണ്ണടച്ചിരുട്ടാക്കുകയാണ് കേരള സര്‍ക്കാരും ന്യായീകരണക്കാരും. അവര്‍ കോണ്‍ഗ്രസിന്റെ ഇടപെടലുകളെ പരിഹസിച്ചും അധിക്ഷേപിച്ചും സര്‍ക്കാരിന്റെ വീഴ്ചകളേയും തൊഴിലാളികളോടുള്ള ക്രൂരമായ അവഗണനയേയും മറച്ചുവയ്ക്കാനുള്ള പാഴ്ശ്രമത്തിലാണ്. കുഴലൂത്തുകാരായ ചില മാധ്യമ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് എങ്ങനെയായിരുന്നു സഹായധനം കളക്ടര്‍മാര്‍ക്ക് കൈമാറേണ്ടിയിരുന്നത് എന്നതിലെ സാങ്കേതികത്വം വിശദീകരിച്ച് ക്ലാസെടുത്ത് നിഷ്‌ക്കു കളിക്കുന്നു. പ്രവാസികള്‍ സ്വന്തം നിലക്ക് ടിക്കറ്റെടുത്താണ് തിരിച്ചു വരുന്നതെങ്കിലും ക്വാറന്റീനില്‍ കഴിയുന്ന 14 ദിവസം ഞങ്ങള്‍ ഭക്ഷണം നല്‍കുന്നില്ലേ എന്ന് ഭരണപക്ഷ എംഎല്‍എമാര്‍ എച്ചിക്കണക്ക് പറയുന്നു. പോരാളി ഷാജിയുടെ അഡ്മിന്‍ പാനലിലേക്ക് റിക്രൂട്ട്‌മെന്റിന് അര്‍ഹത തെളിയിച്ച അടിമ ജീവിതങ്ങളാവട്ടെ പ്രവാസികള്‍ക്ക് നൂറ് ടിക്കറ്റല്ല കോണ്‍ഗ്രസ് പതിനായിരം ടിക്കറ്റ് എടുത്ത് നല്‍കാത്തതെന്തേ എന്നാണ് ചോദിക്കുന്നത്!

‘അതിഥി തൊഴിലാളി’ എന്ന് സര്‍ക്കാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു അന്തര്‍സംസ്ഥാനത്തൊഴിലാളിക്ക് മടക്കയാത്രക്കുള്ള റയില്‍വേ ടിക്കറ്റ് നിരക്ക് ഏതാണ്ട് 750-800 രൂപയാണ്. ബ്രഡും പഴവും വെള്ളക്കുപ്പിയും അടക്കം പരമാവധി ഒരാള്‍ക്ക് വേണ്ടത് 1000 രൂപ. 3 ലക്ഷം തൊഴിലാളികളാണ് പോകാന്‍ ആഗ്രഹിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. അവര്‍ക്ക് ആകെക്കൂടി വേണ്ടത് 3 ലക്ഷം X 1000 = 30 കോടി രൂപ. ഇത്രയും തുക സംസ്ഥാന സര്‍ക്കാരിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നെടുത്ത് ചെലവഴിക്കുന്നതില്‍ എന്താണ് തടസ്സം? ഒന്നുമില്ലെങ്കിലും ഈ ദിവസം വരെ ഇവിടെ താമസിച്ച് ഇവിടത്തെ മാര്‍ക്കറ്റില്‍ നിന്ന് അരിയും പഞ്ചസാരയും എണ്ണയും ഉപ്പും മുളകുമൊക്കെ വാങ്ങി അതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ നികുതി സംസ്ഥാന ഖജനാവിലേക്ക് വരുമാനമുണ്ടാക്കിയിരുന്നവരല്ലേ ഈ തൊഴിലാളികളൊക്കെ? ഒരു ദുരിതകാലത്ത് വെറുംകയ്യോടെ നാട്ടിലേക്ക് തിരിച്ചു പോകുന്ന അവര്‍ക്ക് ഒരു 30 കോടിയുടെയെങ്കിലും സഹായം ചെയ്യാന്‍ വാക്കുകളില്‍ തേനൊലിപ്പിക്കുന്ന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലേ?

ഇനി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ കാര്യം. വിവിധ രാജ്യങ്ങളില്‍ നിന്നായി ഈയാഴ്ച കേരളത്തിലേക്ക് ആകെ വരുന്നത് 15 വിമാനങ്ങളാണ്. ഒരു വിമാനത്തില്‍ 180 ഓളം ആളുകള്‍ വരുന്നു. അതായത് ആകെ ഒരാഴ്ചകൊണ്ട് വരുന്നത് 2700 പ്രവാസികള്‍. ഒരാള്‍ക്ക് ടിക്കറ്റിന് 15,000 രൂപ കണക്കാക്കിയാല്‍ 2700 പേര്‍ക്ക് വേണ്ടിവരുന്നത് ഏതാണ്ട് 4 കോടി മാത്രം. അടുത്ത പത്താഴ്ചത്തേക്ക്, അതായത് രണ്ടര മാസത്തിനുള്ളില്‍ വരുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ടിക്കറ്റ് സൗജന്യമായി കൊടുത്താലും ആകെ ചെലവ് 40 കോടി മാത്രം! കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് നിര്‍ണ്ണായക പിന്തുണയേകുന്ന പ്രവാസികള്‍ക്ക് വേണ്ടി ഒരു ആവശ്യ സമയത്ത് 40 കോടി ചെലവഴിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് കഴിയില്ലെങ്കില്‍ പിന്നെന്തിനാണ് ഇവിടെയൊരു നോര്‍ക്ക വകുപ്പ്? എന്തിനാണ് ലോക കേരള സഭ?

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും ഇതേമട്ടില്‍ ഏതാണ്ട് 30 കോടി രൂപ വേണ്ടി വന്നേക്കാം. അപ്പോഴും ആകെ 30+30+40= 100 കോടി രൂപ മതി.

കോവിഡ് തുടങ്ങിയതിന് ശേഷം മാത്രം ഏതാണ്ട് 230 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്നുവെന്നാണ് കണക്ക്. പ്രളയകാലത്ത് കിട്ടിയ തുക ചെലവഴിക്കാത്തതടക്കം ആകെ 1517 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ ഇപ്പോഴും ബാക്കിയുണ്ട്. ഈ നിധിയില്‍ നിന്ന് തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടി ഒരു 100 കോടി രൂപ ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലേ? അതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ എന്നതാണ് യഥാര്‍ത്ഥ ചോദ്യം. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും സ്വന്തം നിലക്ക് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പരിഹസിച്ചും കുറ്റപ്പെടുത്തിയും സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാമെന്ന് കരുതരുത്.

Tags: FB POSTkerala governmentVT Balram

Related Posts

‘ കേരളത്തിലെ ഏതാനും ജില്ലകൾ വിഭജിച്ചാൽ പുതിയതായി അഞ്ച് ജില്ലകൾക്ക് കൂടി സാധ്യത’, വിടി ബൽറാം
Kerala News

‘ കേരളത്തിലെ ഏതാനും ജില്ലകൾ വിഭജിച്ചാൽ പുതിയതായി അഞ്ച് ജില്ലകൾക്ക് കൂടി സാധ്യത’, വിടി ബൽറാം

January 8, 2026
3
‘ ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതി’, എം സ്വരാജ്
Kerala News

‘ ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതി’, എം സ്വരാജ്

December 28, 2025
4
‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും  ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി
Kerala News

‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി

December 5, 2025
3
ആഗോള അയ്യപ്പസംഗമം നാളെ, 3500 പേർക്ക് പ്രവേശനം
Kerala News

ആഗോള അയ്യപ്പസംഗമം നാളെ, 3500 പേർക്ക് പ്രവേശനം

September 19, 2025
3
suresh gopi| bignewslive
Kerala News

കേരളത്തിന് 120 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, നന്ദി അറിയിച്ച് സുരേഷ് ഗോപി

September 16, 2025
5
അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാം, നിയമ ഭേദഗതിക്ക് സർക്കാർ അംഗീകാരം
Kerala News

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാം, നിയമ ഭേദഗതിക്ക് സർക്കാർ അംഗീകാരം

September 13, 2025
5
Load More
Next Post
കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് അല്ല; ഫോറന്‍സിക്കിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് അല്ല; ഫോറന്‍സിക്കിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

വിവാദ ഹെലികോപ്റ്ററിന്റെ ആദ്യ പറക്കല്‍ “ഹൃദയം” കൊണ്ട്; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്

വിവാദ ഹെലികോപ്റ്ററിന്റെ ആദ്യ പറക്കല്‍ "ഹൃദയം" കൊണ്ട്; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്

കോഴിക്കോട് മിഠായി തെരുവില്‍ അനുവാദമില്ലാതെ കട തുറന്നു; ടി നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്

കോഴിക്കോട് മിഠായി തെരുവില്‍ അനുവാദമില്ലാതെ കട തുറന്നു; ടി നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്

Discussion about this post

RECOMMENDED NEWS

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

13 hours ago
9
‘യേശുദാസ് ഗുരുവായൂരില്‍ ദര്‍ശനം നടത്തണം എന്ന് ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല’, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ എന്ന് ഗുരുവായൂര്‍ തന്ത്രി

‘യേശുദാസ് ഗുരുവായൂരില്‍ ദര്‍ശനം നടത്തണം എന്ന് ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല’, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ എന്ന് ഗുരുവായൂര്‍ തന്ത്രി

22 hours ago
6
bus accident|bignewslive

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര, അപകടത്തില്‍പ്പെട്ട് ബസ്, 18 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

14 hours ago
6
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version