രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം; സുരക്ഷയൊരുക്കുന്നതില്‍ ആശങ്ക

ശബരിമല ദര്‍ശനത്തിന് എത്തുന്ന രാഷ്ട്രപതിക്ക് ചുരുങ്ങിയ സമയം കൊണ്ട് സുരക്ഷ ഒരുക്കാന്‍ കഴിയുമോ എന്ന് ആശങ്ക. പാണ്ടിത്താവളത്ത് ഹെലിപ്പാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തില്‍ ആശങ്കയെന്ന് ജില്ലാ പോലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സന്നിധാനത്ത് നല്ല തിരക്കായതിനാല്‍ സുരക്ഷ ഒരുക്കുന്നതിലും പരിമിതിയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തില്‍ ആശങ്ക നിലനില്‍ക്കുന്നത്.

ഇക്കാര്യം രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിക്കും. ജനുവരി 6 നാണ് രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തുന്നത്. എന്നാല്‍ വന്‍ സുരക്ഷയാണ് ഒരുക്കണ്ടതെങ്കിലും കുറച്ച് ദിവസത്തിനുള്ളില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ സുരക്ഷയൊരുക്കല്‍ പ്രയാസകരമാണ് ഇത് രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തെ അറിയിക്കും. ഹെലിപ്പാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തില്‍ ആശങ്കയെന്ന് ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല സന്നിധാനത്തെ തിരക്ക് കണിക്കിലെടുത്ത് ഇപ്പോള്‍ സുരക്ഷ ഒരുക്കുന്നതിലും പരിമിതിയുണ്ട്.

സുരക്ഷ കടുപ്പിക്കുന്നതിനൊപ്പം സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യതയും ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നു. അത് വിജയിച്ചില്ലെങ്കില്‍ നിലയ്ക്കലില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലെത്തും. പമ്പയില്‍ നിന്ന് കാല്‍നടയായോ ഡോളിയിലോ സന്നിധാനത്തേയ്ക്ക് തിരിക്കും. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതുവരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തിലാണ് പ്രധാന ആശങ്ക.

Exit mobile version