ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ജയ്‌ഷെയുടെ ഭീകരത്താവളങ്ങള്‍; മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തകര്‍ന്നു

പന്ത്രണ്ട് മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ് ഇന്ത്യ പാകിസ്താനെ തിരിച്ചടിച്ചത്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ജയ്‌ഷെ ഇ മുഹമ്മദിന്റെ മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തകര്‍ന്നു. ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ഇന്ത്യ ബോംബിട്ട് തകര്‍ത്തത്.

പന്ത്രണ്ട് മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ് ഇന്ത്യ പാകിസ്താനെ തിരിച്ചടിച്ചത്. കൃത്യമായി പാക് അധീനകാശ്മീരിലെ ജയ്‌ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിരുന്നു. ഈ ക്യാമ്പുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി അപ്രതീക്ഷിതമായി വ്യോമാതിര്‍ത്തി കടന്ന് ആക്രമണം നടത്തിയാണ് ഇന്ത്യന്‍ വ്യോമസേന മടങ്ങിയത്.

ഇന്ന് പുലര്‍ച്ചെ 3.30 നാണ് ഇന്ത്യന്‍ വ്യോമസേന പാക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തത്.

Exit mobile version