പുഴയിലിറങ്ങി പരിശോധിക്കുന്നത് പോലീസ് തടയുന്നു, അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു, തെരച്ചില്‍ ദൗത്യത്തില്‍ നിന്നും പിന്മാറുന്നുവെന്ന് ഈശ്വര്‍ മാല്‍പെ

ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കമുള്ള മൂന്ന് പേര്‍ക്കായുളള തെരച്ചില്‍ ദൗത്യത്തില്‍ നിന്നും മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ.

ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് പോലീസ് തടയുകയാണെന്നും അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞുവെന്നും ഈശ്വര്‍ മാല്‍പെ പറയുന്നു.

അവിടെ നിന്നുള്ള വിവരങ്ങള്‍ ആരോടും പറയരുതെന്നാണ് അവര്‍ പറയുന്നത്. താന്‍ മടങ്ങുകയാണെന്നും ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ വരൂവെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.

ജില്ലാ ഭരണകൂടവും പൊലീസും സഹകരിക്കുന്നില്ല. വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചതെന്നും ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ലെന്നും താന്‍ അര്‍ജുന്റെ കുടുംബത്തിന് നല്‍കിയിരുന്നുവെന്നും പക്ഷേ മടങ്ങുകയാണെന്നും കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.

Exit mobile version