ട്രെയിന്‍ യാത്രക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപണം, യുവാവിനെ മര്‍ദിച്ച് കൊന്ന് ബന്ധുക്കള്‍, നടുക്കം

murder|bignewslive

ന്യൂഡല്‍ഹി: യാത്രയ്ക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപിച്ച് യുവാവിനെ ട്രെയിനിനുള്ളില്‍ വെച്ച് മര്‍ദിച്ചുകൊന്നു. ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു സംഭവം. റെയില്‍വെ ഗ്രൂപ്പ് ഡി ജീവനക്കാരനായ പ്രശാന്ത് കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഹംസഫര്‍ എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. ബിഹാറിലെ ഒരു സ്റ്റേഷനില്‍ നിന്ന് രാത്രി 11.30നാണ് പ്രശാന്ത് ട്രെയിനില്‍ കയറിയത്. 11 വയസുകാരിയായ ഒരു പെണ്‍കുട്ടി അപ്പോള്‍ അടുത്ത സീറ്റിലുണ്ടായിരുന്നു.

യാത്രയ്ക്കിടെ പ്രശാന്ത് ഈ പെണ്‍കുട്ടിയെ തന്റെ സീറ്റില്‍ ഇരുത്തിയിരുന്നു. പിന്നീട് കുട്ടിയുടെ അമ്മ ബാത്ത്‌റൂമില്‍ പോയ സമയത്ത് പ്രശാന്ത് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് ആരോപണം. അമ്മ മടങ്ങിവന്നപ്പോള്‍ പെണ്‍കുട്ടി അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.

പിന്നാലെ അമ്മയെ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയി കുട്ടി എന്താണ് സംഭവിച്ചതെന്ന് വിവരിക്കുകയും ചെയ്തു. ഉടന്‍ തന്നെ മറ്റൊരു കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയുടെ അച്ഛനെയും മറ്റ് ബന്ധുക്കളെയും അമ്മ വിവരം അറിയിച്ചു.

ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള ഐഷ്ബാഗ് സ്റ്റേഷനിലെത്തിയപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേര്‍ന്ന് യുവാവിനെ പിടികൂടി മര്‍ദിക്കുയായിരുന്നു.

Exit mobile version