കന്നുകാലി കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് കൗമാരക്കാരനെ കൊലപ്പെടുത്തിയ സംഭവം, പ്രതികളെ തിരിച്ചറിഞ്ഞു

murder|bignewslive

ചണ്ഡീഗഢ്:ഹരിയാനയില്‍ കന്നുകാലി കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് കൗമാരക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേശ്, സൗരഭ് എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്.

ഓഗസ്റ്റ് 23 ന് ഫരീദാബാദിലായിരുന്നു സംഭവം നടന്നത്. പന്ത്രണ്ടാംക്ലാസ്സുകാരനായ ആര്യന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. ആര്യനും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുകയായിരുന്നു. അതിനിടെ പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ച പ്രതികള്‍ ഹരിയാനയിലെ ഗധ്പുരിക്ക് സമീപം ഡല്‍ഹി – ആഗ്ര ദേശീയ പാതയില്‍ 30 കിലോമീറ്ററോളം ഇവരെ പിന്തുടര്‍ന്നു.

പിന്നാലെയാണ് അരുംകൊല നടന്നത്. പ്രതികള്‍ കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ആര്യന് വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്യനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

പ്രതികളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version