ആൾക്കൂട്ട ആക്രമണം രൂക്ഷം; കിർഗിസ്താനിലെ ഇന്ത്യൻ വിദ്യാർഥികളോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ബിഷ്‌കെക്ക്: കിർഗിസ്താനിൽ വിദേശ വിദ്യാർഥികൾക്കുനേരെ കടുത്ത ആക്രമണം. ഈ പശ്ചാത്തലത്തിൽ കിർഗിസ്താനിലെ ഇന്ത്യക്കാരായ വിദ്യാർഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്. നിരവധി പാകിസ്താനി വിദ്യാർഥികൾക്ക് നേരെ ഹോസ്റ്റലുകളിലും താമസസ്ഥലങ്ങളിലും ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

‘ഞങ്ങൾ ഞങ്ങളുടെ വിദ്യാർഥികളുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ സ്ഥിതി?ഗതികൾ ശാന്തമാണ്. എന്നാൽ തത്ക്കാലം വീടിനുള്ളിൽ തന്നെ തുടരണമെന്ന് വിദ്യാർഥികളോട് നിർദേശിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ എംബസിയുമായി ബന്ധപ്പെടണം’, ഇന്ത്യൻ കോൺസുലേറ്റ് എക്‌സിൽ കുറിച്ചു.ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുക്കൊണ്ടിരിക്കാൻ വിദ്യാർഥികളോട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നിർദേശിച്ചു.

ALSO READ- വയനാട്ടിലെ റിസോർട്ടിൽ എംബിബിഎസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: നടത്തിപ്പുകാരൻ അറസ്റ്റിൽ

അതേസമയം, സോഷ്യൽമീഡിയയിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ മൂന്ന് പാക് വിദ്യാർഥികൾ കൊല്ലപ്പെട്ടെന്നും ചിലർക്ക് നേര ലൈംഗികാതിക്രമം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.


മേയ് 13-ന് കിർഗിസ്താൻ വിദ്യാർഥികളും ഈജിപ്ഷ്യൻ വിദ്യാർഥികളും തമ്മിലുണ്ടായ ആക്രമണമാണ് പിന്നീട് കൈവിട്ട് പോയത്. ഇതിന്റെ വീഡിയോ ഓൺലൈനിലൂടെ വ്യാപകമായി പ്രചരിച്ചതാണ് പ്രശ്‌നം വഷളാകാൻ കാരണമായത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ താമസിക്കുന്ന ബിഷ്‌കെക്കിലെ ഹോസ്റ്റലുകളെയാണ് ജനകൂട്ടം ലക്ഷ്യംവെയ്ക്കുന്നത്.

Exit mobile version