നാലു വയസ്സുള്ള മകനുമായി കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്നും ചാടി അമ്മ; ദാരുണാന്ത്യം

പൂനെയിലെ വാക്കാട് റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നാണ് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ കൂടിയായ യുവതി മകനുമായി ചാടി മരിച്ചത്.

പൂനെ: നാലു വയസ്സുള്ള കുഞ്ഞുമായി യുവതി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. പൂനെയിലെ വാക്കാട് റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നാണ് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ കൂടിയായ യുവതി മകനുമായി ചാടി മരിച്ചത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, യുവതി മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവം നടന്നത്. പുലര്‍ച്ചെ 5 മണിയോടെ വലിയ ശബ്ദം കേട്ടാണ് മറ്റു താമസക്കാര്‍ എഴുന്നേറ്റത്. ഉടന്‍ തന്നെസുരക്ഷാ ഗാര്‍ഡുകളെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ത്രീയെയും മകനെയും രക്തത്തില്‍ കുളിച്ചുകിടക്കുന്നതായി കാണുകയായിരുന്നു.

ALSO READ സഹായിച്ചവരെ തിരിച്ച് സഹായിക്കണം; മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രത്യാശയുടെത്; എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ സഭ

സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയുടെ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചു. ശേഷം ഇരുവരെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇരുവരും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് യുഎസില്‍ ആണ് ജോലി ചെയ്യുന്നത്. 2018ലാണ് ഇരുവരുടേയും വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം യുവതി ഭര്‍ത്താവിനൊപ്പം യുഎസിലെ ടെക്സാസിലേക്ക് പോയി. എന്നാല്‍ ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ച് തിരിച്ചു വരികയായിരുന്നു.

ALSO READ ‘പൂരത്തിന്റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു, പിന്നില്‍ ഗൂഢാലോചനയുണ്ട്’ ; സുരേഷ് ഗോപി

മാനസിക പ്രശ്‌നങ്ങള്‍ക്ക് യുവതി യുഎസിലും ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇന്ത്യയില്‍ ചികിത്സ നല്‍കാനായി ഭര്‍ത്താവ് യുവതിയെ ഇന്ത്യയിലേക്കയക്കുകയായിരുന്നു. ഏപ്രില്‍ 5 നാണ് സ്ത്രീയും മകനും ഇന്ത്യയിലെത്തിയത്. കുറച്ച് ദിവസത്തേക്ക് അവള്‍ മാതാപിതാക്കളോടൊപ്പം താമസിച്ചു. മാതാപിതാക്കള്‍ സൈക്കോളജിക്കല്‍ കണ്‍സള്‍ട്ടന്റിനെ കാണിച്ചിരുന്നുവെന്നും സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Exit mobile version