കേരളാ-തമിഴ്‌നാട് അതിർത്തിയിലും കാട്ടാന ആക്രമണം രൂക്ഷം; ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം

ഗൂഡല്ലൂർ: കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നപ്രദേശമായ ഗൂഡല്ലൂരിലും കാട്ടാനശല്യം രൂക്ഷം. ഓവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത്(44) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു കാട്ടാന ആക്രമിച്ചത്.

രാത്രി 10.45-ഓടെ വിനായഗർ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് വഴിയിൽ വച്ച് പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള വനംപ്രദേശത്തിൽ നിന്നും ഇറങ്ങി വന്ന കാട്ടാന പ്രശാന്തിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ALSO READ- 17 വയസ്സുകാരിയോട് മോശമായി പെരുമാറി, മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

ഉടനെ തന്നെ ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂർ ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട്, പരിക്ക് ഗുരുതരമായതിനാൽ ഇദ്ദേഹത്തെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു പ്രശാന്തിന്റെ മരണം.

Exit mobile version