വിവാഹമോചനത്തിന് ഭർത്താവ് നോട്ടീസ് അയച്ചു; പിന്നാലെ യുവതി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി, ഉപാസനയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: വിവാഹമോചനത്തിനായി ഭർത്താവ് നോട്ടീസ് അയച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി. ഫ്‌ളാറ്റിലെ പത്താം നിലയിൽ നിന്ന് ചാടിയാണ് 34കാരിയായ ഉപാസന റാവത്ത് ആത്മഹത്യ ചെയ്തത്. ഉപാസനയുടെ മരണത്തിന് പിന്നാലെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ് വെയർ എൻജിനീയറായ നിഹർ രഞ്ജൻ റൗത്താരിയാണ് ഉപാസനയുടെ ഭർത്താവ്.

ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ: കരള്‍ കലങ്ങുന്ന വേദനയോടെ പടിയിറങ്ങി; ഫഹദിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് ഗോപിനാഥ് മുതുകാട്

ഇരുവരും ഏറെക്കാലമായി അകന്ന് കഴിയുകയായിരുന്നു. ഭർത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ യുവതി ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. എട്ടുവർഷം മുമ്പാണ് ഇവരുവരും വിവാഹിതരായത്.

അതേസമയം, ഭർത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി ഉപാസന തന്റെ ആത്മഹത്യ കുറിപ്പിൽ കുറിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് രഞ്ജൻ റൗത്താരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Exit mobile version