മധ്യപ്രദേശില്‍ കമല്‍നാഥ് മന്ത്രിസഭാ വിപുലീകരണം; ബിജെപി സര്‍ക്കാര്‍ വീണതോടെ, 15 വര്‍ഷത്തിനുശേഷം ആദ്യമായി ഒരു മുസ്ലിം മന്ത്രി

15 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശ് സംസ്ഥാന മന്ത്രിസഭയില്‍ ആദ്യമായി ഒരു മുസ്ലിം പ്രതിനിധി.

ഭോപ്പാല്‍: 15 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശ് സംസ്ഥാന മന്ത്രിസഭയില്‍ ആദ്യമായി ഒരു മുസ്ലിം പ്രതിനിധി. കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 28 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി വികസിപ്പിച്ചതോടെയാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ള വ്യക്തി മന്ത്രിസഭയില്‍ ഇടംപിടിച്ചത്.

ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച ആരിഫ് അഖീലാണ് മന്ത്രിസഭയിലെ ഏക മുസ്ലിം. പുതിയ ഒമ്പത് മന്ത്രിമാരും മാള്‍വ-നിവാഡ് മേഖലയില്‍ നിന്നാണ്. സെന്‍ട്രല്‍ മധ്യപ്രദേശില്‍ നിന്ന് ആറ് പേരും ഗ്വാളിയോര്‍-ചംബല്‍ മേഖലയില്‍ നിന്ന് അഞ്ചും ബുന്ദേല്‍ഖണ്ഡില്‍ നിന്ന് മൂന്നു പേരും മന്ത്രിസഭയിലുണ്ട്.

മന്ത്രിസഭയ്ക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Exit mobile version