സമൂഹ വിവാഹത്തില്‍ സന്തം സഹോദരിക്ക് മിന്നുചാര്‍ത്തി സഹോദരന്‍; തട്ടിപ്പ് സംസ്ഥാന സര്‍ക്കാരിന്റെ സഹായധനം കൈപറ്റാന്‍

ലഖ്‌നൗ: സര്‍ക്കാരിന്റെ സഹായധനം ലഭിക്കാനായി സമൂഹ വിവാഹത്തില്‍ സ്വന്തം സഹോദരിയെ കല്യാണം കഴിച്ച് യുവാവിന്റെ തട്ടിപ്പ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ നടന്ന സമൂഹവിവാഹത്തില്‍ വെച്ചാണ് യുവാവ് തന്റെ സഹോദരിയെ വിവാഹം ചെയ്തത്. മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന പദ്ധതിയില്‍ നിന്ന് പണം ലഭിക്കുന്നതിനായിരുന്നു യുവാവിന്റെ അതിരുകടന്ന സാഹസം.

‘ഞാനീ മക്കളെയുംകൊണ്ട് എന്തുചെയ്യും? എന്നെ എന്തിനാ വിധവയാക്കിയത്’ നെഞ്ചുപൊട്ടുന്ന നിലവിളിയോടെ ലിഷ, വാവിട്ട് കരഞ്ഞ് മക്കളും, രഞ്ജിത്തിന്റെ വിയോഗത്തില്‍ തേങ്ങി നാട്

വിവാഹ പദ്ധതി അനുസരിച്ച് ഓരോ ദമ്പതികള്‍ക്കും 35,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇതിനുപുറമേ വീട്ടുപകരണങ്ങളും ഇവര്‍ക്ക് സമ്മാനിക്കും. വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 20,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. ഈ സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായാണ് യുവാവ് സഹോദരിയെ വിവാഹം ചെയ്തത്.

ഡിസംബര്‍ 11 ന് ഫിറോസാബാദിലെ തുണ്ട്‌ലയില്‍ വെച്ചായിരുന്നു വിവാഹം. വിവാഹിതരായ ദമ്പതികളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുണ്ട്‌ല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഇവര്‍ക്ക് പുറമേ 51 ദമ്പതികളാണ് വിവാഹിതരായത്. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും ഇയാളുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version