75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം; ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി; വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം 75 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങൾ നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ച നടത്തി. 7.30ഓടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി.

സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് ഭടന്മാർക്ക് ആദരം അർപ്പിച്ചുമാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം തുടങ്ങിയത്.

വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിച്ചുകൊണ്ടും രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ടും പ്രധാനമന്ത്രി നേരത്തെ ടിറ്ററിൽ സന്ദേശം പങ്കുവെച്ചിരുന്നു.

പുതു ഊർജം പകരുന്ന വർഷമാകട്ടെയെന്നും ഇതെന്നും അദ്ദേഹം ആശംസിച്ചു, ഒളിമ്പിക് മെഡൽ ജേതാക്കൾ പകർന്നത് ജനകോടികളുടെ ഹൃദയമാണ്. ഭാവി തലമുറയ്ക്ക് ഇത് പ്രചോദനമാണ്. സ്വന്തമായി കോവിഡ് വാക്‌സിൻ നിർമ്മിക്കാൻ കഴിഞ്ഞത് വൻ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പിക്‌സ് വേദിയിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

Exit mobile version