താജ്മഹലിലെ വ്യാജ ബോംബ് ഭീഷണി; ഫിറോസ്ബാദ് സ്വദേശി അറസ്റ്റില്‍, മാനസിക രോഗിയെന്ന് പോലീസ്

ആഗ്ര: താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും യു.പി പോലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

വ്യാഴാഴ്ച രാവിലെയാണ് താജ്മഹലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ഉത്തര്‍പ്രദേശ് പോലീസിന്റെ എമര്‍ജന്‍സി നമ്പറിലാണ് ഭീഷണി വന്നത്. തുടര്‍ന്ന് താജ്മഹലില്‍ നിന്ന് സന്ദര്‍ശകരെ ഒഴിപ്പിക്കുകയും വ്യാപകമായ പരിശോധന നടത്തുകയും ചെയ്തിരുന്നു.

ആയിരക്കണക്കിന് സഞ്ചാരികള് താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ പരിഭ്രാന്തി പരക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് പോലീസും സി.ഐ.എസ്.എഫും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ളവരും പരിശോധനയില്‍ പങ്കെടുത്തു. പരിശോധനയില് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ 11.15 ഓടെ താജ്മഹല്‍ വീടും സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി.

Exit mobile version