വ്യാപക റെയ്ഡ്; ഗസ്റ്റ് ഹൗസില്‍ അഞ്ച് കിലോ സ്വര്‍ണ്ണം, ഓഫീസില്‍ കണക്കില്‍പ്പെടാതെ 120 കോടി രൂപയും! സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

paul dhinakaran | Bignewslive

ന്യൂഡല്‍ഹി: പ്രമുഖ സുവിശേഷ പ്രഭാഷകനായ പോള്‍ ദിനകരന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആദായ വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം നടന്ന വ്യാപക റെയ്ഡില്‍ പോള്‍ ദിനകരന്റെ കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശലയില്‍ നിന്ന് അഞ്ചു കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. കൂടാതെ കണക്കില്‍പ്പെടാത്ത 120 കോടി രൂപയും പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് പോള്‍ ദിനകരന് നോട്ടീസ് കൈമാറിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു ദിവസമായിനടന്ന റെയ്ഡിനൊടുവിലാണ് ആദായ നികുതി വകുപ്പിന്റെ നടപടി. ചോദ്യം ചെയ്യലിനായി ചെന്നൈയിലെ ആദായ നികുതി വകുപ്പ് ഓഫീസില്‍ ഹാജരാകാനാണു നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് പോള്‍ ദിനകരന്റെ ചെന്നൈ അഡയാറിലെ വീട്ടിലടക്കം തമിഴ്‌നാട്ടിലെ 28 കേന്ദ്രങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തിയത്.

ദിനകരന്റെ ഉടമസ്ഥതയിലുള്ള കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശലയുടെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് ഒളിപ്പിച്ച നിലയില്‍ അഞ്ചു കിലോ സ്വര്‍ണം കണ്ടെടുത്തത്. ഒപ്പം ദിനകരന്റെ ചെന്നൈ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നുമായി കണക്കില്‍പെടാത്തെ 120 കോടി രൂപയും പിടിച്ചെടുക്കുകയായിരുന്നു. നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ജീസസ് കാളിങ് മിനിസ്ട്രീസ് വിദേശ സംഭാവനകളുടെ മറവില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി നേരത്തെ കേന്ദ്ര സര്‍ക്കാരിനു പരാതികള്‍ കിട്ടിയിരുന്നു.

തുടര്‍ന്ന് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വിദേശങ്ങളിലടക്കം വമ്പന്‍ ബിസിനസ് സംരംങ്ങളില്‍ പോള്‍ ദിനകരന്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വ

Exit mobile version